“… നീ കരയരുത്.. അമ്മയല്ലേ പറയുന്നത്..”
സങ്കടം ഇല്ലാതായില്ലെങ്കിലും കുറച്ച് സമയത്തിന് ശേഷം ഞാൻ സ്വയം നിയന്ത്രിച്ചു. എത്ര കരഞ്ഞാലും ഇത് സംഭവിക്കും എന്ന് എനിക്ക് ഉറപ്പായി രുന്നു. ഞാൻ അതിനോട് പരമാവധി പൊരുത്തപ്പെടാൻ ശ്രമിച്ചു കൊണ്ടിരിന്നു.. ഒടുവിൽ അച്ഛനും അമ്മയ്ക്കും പോകേണ്ട ദിവസം വന്നു. എനിക്ക് ആവശ്യമായ സാധനങ്ങൾ ഞാൻ നേരത്തെ തന്നെ ഹോസ്റ്റലിൽ എത്തിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ വരെ അവർക്കൊപ്പം ഞാനും പോയി. അവർ കയറിയ ട്രെയിൻ സ്റ്റേഷനിൽ നിന്ന് അകന്നു പോകുമ്പോൾ ഞാൻ കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു. ട്രെയിൻ പോയശേഷം സങ്കടത്തോടെ ഞാൻ എന്റെ ഹോസ്റ്റൽ മുറിയിലേക്ക് തിരിച്ചു. അന്നു രാത്രി മുഴുവൻ ഞാൻ കരയുകയായിരുന്നു. ദിവസങ്ങൾ കടന്നുപോയപ്പോൾ ഞാൻ പതിയെ പതിയെ കാര്യങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങി,
എന്റെ ഹോസ്റ്റൽ നമ്പറിലേക്ക് അച്ഛൻ പതിവായി വിളിക്കാറുണ്ടായിരുന്നു. പക്ഷേ, വാർഡൻ അൽപ്പം കർശനക്കാരനായിരുന്നതിനാൽ കൂടുതൽ സമയം സംസാരിക്കാൻ അനുവദിച്ചിരുന്നില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം അപ്രതീക്ഷിതമായി അമ്മയും അച്ഛനും കൂടി എന്റെ കോളേജിൽ എത്തി. അവരെ കണ്ട് ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടു. തലേദിവസം ഫോണിൽ വിളിച്ചപ്പോൾ പോലും അവർ ഇങ്ങോട്ടുവരുന്നകാര്യമൊന്നും എന്നോട് പറഞ്ഞിരുന്നില്ല. ഞാൻ ഓടിച്ചെന്നു അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു, അമ്മ കരഞ്ഞുകൊണ്ട് എന്റെ മുഖത്തോക്കെ ഉമ്മവച്ചു. ആ നിമിഷം എന്റെ ഹൃദയം തകർന്നുപോയി, എന്റെ അമ്മ എന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്നെനിക്ക് മനസ്സിലായി. അന്ന് ഉച്ചയ്ക്കുശേഷം ഞാൻ കോളജിൽ നിന്ന് ലീവെടുത്ത് അവർക്കൊപ്പം പുറത്തുപോയി, ഞങ്ങൾ ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു. കുറച്ച് നേരം കറങ്ങിനടന്ന് വൈകുന്നേരമായപ്പോൾ ഞങ്ങൾ ഹോസ്റ്റലിൽ തിരിച്ചെത്തി. അവിടെവച്ചു എന്നെ അതിശയിപ്പിച്ചുകൊണ്ട് അച്ഛൻ ബാഗിൽ നിന്ന് ഒരു പെട്ടി എടുത്തു., അത് ഒരു മൊബൈൽ ഫോണായിരുന്നു, എനിക്ക് തരാൻ വേണ്ടി അവർ കൊണ്ടുവന്നത്. അച്ഛൻ വർഡനോട് സംസാരിച്ച് എനിക്ക് ഹോസ്റ്റലിൽ മൊബൈൽ ഉപയോഗിക്കാനുളള അനുമതി വാങ്ങിത്തന്നു.
രാത്രിയിലെ ട്രെയിനിന് അച്ഛനും അമ്മയും തിരിച്ചുപോയി. അടുത്ത ദിവസം വൈകുന്നേരം 7 മണിയോടെ അമ്മ എന്നെ വിളിച്ചു. ഞങ്ങൾ കുറെയേറെ നേരം സംസാരിച്ചു. അമ്മയുടെ ശബ്ദം എന്നിൽ എന്തെന്നില്ലാത്ത ഉന്മേഷം നിറച്ചു പിന്നീടുള്ള ദിവസങ്ങൾ എന്നെ സംബന്ധിച്ച് സന്തോഷത്തിന്റെ