അധികം ചിന്തിക്കുന്നതും അപകടമാണ്. അപ്പൊ തോന്നുന്നത് പോലെ അപ്പോളപ്പോൾ ചെയ്യുക മാത്രമാണ് പ്രതിവിധി. ആദ്യം അമ്മയുടെ മാനസികാവസ്ഥ മാറ്റിയെടുക്കണം. അവൻ അമ്മയുടെ അരികിലേക്ക് നടന്നു. ഗിരിയുടെ ചലനമറ്റ ശരീരം നോക്കി നിൽക്കുകയായിരുന്ന അവളുടെ അടുക്കലേക്ക് അവൻ നടന്നടുത്തു.
“അമ്മെ, അമ്മക്ക് ഇപ്പൊ ആശ്വാസം തോന്നുന്നില്ലേ??? ഇയാൾ ശെരിക്കും എന്നെ മരിക്കേണ്ടവൻ ആയിരുന്നില്ലേ??”
“അതൊക്കെ സെരിയാണ് ഡാ, പക്ഷെ നമ്മുടെ ഭാവി??”
“എന്ത് ഭാവി, നമ്മൾ ഇതൊക്കെ ഒന്ന് സെരിയാക്കിയിട്ട് ബാംഗ്ലൂർക്കു പോകും. അവിടെ നമ്മൾ സസുഖം വാഴും. ”
“മോനെ, നടക്കുമോ ഇതൊക്കെ? ഒരു 15 മിനിറ്റ് മുന്നേ എന്റെ ജീവിതം നല്ലൊരു ദിശയിലേക്ക് കടന്നു എന്ന് കരുതിയതാണ് ഞാൻ. പക്ഷെ അവിടെയും വിധി എന്നെ……”
വിഷ്ണു അവളുടെ ചുണ്ടുകളിൽ വിരൽ വച്ച് അരുത് എന്ന് വിലക്കി
“വിധി നൽകിയത് സൗഭാഗ്യമാണ് അമ്മെ. നമുക്കിടയിൽ ഈ നീചന്റെ ശല്യം എന്നേക്കുമായി ഇല്ലാതെ ആയില്ലേ….. എന്റെ മാധവിയമ്മ എന്റെ മാത്രമായി മാറിയില്ലേ…”
“എന്റെ മോനെ… എന്റെ പൊന്നു മോനെ.. ” മാധവി അടക്കി നിർത്തിയ ഗദ്ഗദം എല്ലാം അവന്റെ മേലെ ഒരു മഴയായി പെയ്തിറക്കി. മുറ്റത്തൊരു ജീപ്പ് വന്നു നിന്ന ശബ്ദം കേട്ട് അവർ അടർന്നു മാറി.
വാതിൽ തുറന്ന വിഷ്ണുവിന് ഇൻസ്പെക്ടർ സജീവനെ കണ്ടപ്പോ തെല്ലൊരു ആശ്വാസം തോന്നി. മറ്റൊന്നും കൊണ്ട് അല്ല. സജീവൻ ഒരു മുറയ്ക്ക് വിഷ്ണുവിന്റ മാമനാണ്. ഗിരിയുടെ ആദ്യ ഭാര്യ സന്ധ്യയുടെ സഹോദരനാണ് സജീവൻ. അന്ന് ഗിരി സന്ധ്യയെ കൊന്നു കെട്ടി തൂകിയത് ആണെന്നും, തന്റെ സഹോദരി ആത്മഹത്യാ ചെയ്യില്ല എന്നും നിയമപാലകരോട് വിളിച്ചു പറഞ്ഞ സജീവന്റെ വാക്കുകൾ കേള്ക്കാന് അന്ന് ആരും ഉണ്ടായില്ല. ആ വാശിക്ക് പഠിച്ചു നേടിയതാണ് ഈ ഗവണ്മെന്റ് ഉദ്യഗം.
ഉള്ളിലേക്ക് കയറിയ സജീവൻ താഴെ വീണു കിടക്കുന്ന ഗിരിയുടെ മൃതൃദേഹവും ഇരു കവിളിലും ക്രൂരമായി മർദ്ദനമേറ്റ മാധവിയുടെ തളർന്ന മുഖവും കണ്ടു. മാധവിയോട് ഒന്നും കേൾക്കാൻ അയാൾക്ക് മനസ്സ് വന്നില്ല. തന്റെ സന്ധ്യ ചേച്ചിയെ പോലെ പാവപ്പെട്ട ഒരു സ്ത്രീയാണ് മാധവിയും. ഇയാൾ കിഴവനായി എന്നത് പ്രവൃത്തിയിൽ ഇല്ല എന്നുള്ളത് പാവപ്പെട്ട എ സ്ത്രിയുടെ നീര് വിങ്ങിയ മുഖം കാണുമ്പോ മനസിലാക്കുന്നുണ്ട്. അയാൾ വിഷ്ണുവിന് നേരെ തിരിഞ്ഞു.
“വിഷ്ണു നമുക്ക് അങ്ങോട്ടേക്ക് ഒന്ന് മാറി നിൽക്കാം ”
വിഷ്ണുവിനെയും കൊണ്ട് പുറത്തു നടക്കുന്നതിനിടയ്ക്ക് മറ്റു പോലീസുകാരോട് മറ്റെല്ലാ ഫോര്മാലിറ്റീസും പൂർത്തിയാക്കാൻ അയാൾ പറഞ്ഞു.മുറ്റത്തിറങ്ങി. മുറ്റത്തു നിന്നിരുന്ന തെങ്ങിൻ ചുവട്ടിലേക്ക് നടന്നു സജീവ് ചോദിച്ചു ” വിഷ്ണു എന്താണ് ശെരിക്കും നടന്നത്???” വിഷ്ണു മുഖം കുനിച്ചു.