എന്താ നിനക്കും മറ്റു കുട്ടികളുടെ ഒപ്പം പോകാമായിരുന്നില്ലേ, അതാ കുട്ടീടെ അനിയനും കൂട്ടുകാരുമല്ലെ ആ പോണത്. വേഗം പൊയ്ക്കാളൂ അവരോടൊപ്പം. മാ്ഷ് പറഞ്ഞു.
ഇല്യ ഞാനവരോടൊപ്പം പോണില്ല.
ഉം അതെന്താ അങ്ങനെ, ആരോടും കൂട്ടുകൂടാണ്ടെ തനിച്ചു പോകുന്നതാ ഇഷ്ടം?
വരൂ എന്റൊപ്പം പോന്നോളൂ. ഞാനും ആ വഴിക്കാ പോണെ. നെങ്ങടെ പടിക്കലോളം ഞാനും വരണ്ട്, ആരെ നിന്നെ കളിയാക്കണതെന്ന് കാണാല്ലോ. എല്ലാറ്റിന്റെം കാലുതല്ലി ഒടിക്കും ഞാന്‍.
അവര്‍ രണ്ടുപേരും ഒപ്പം നടന്നു. രജിസ്റ്ററാഫീസിന്റെ മുമ്പില്‍ക്കൂടി മത്സ്യച്ചന്തയും കടന്ന് മുളങ്കാടിന്റെ മണമുള്ള പാലപ്പറമ്പിന്റെ പിന്നില്‍ക്കൂടി പാടത്തേക്കിറങ്ങുമ്പോള്‍ മാഷ് പറഞ്ഞു.
‘കുട്ടി മുമ്പേ നടന്നോളൂ തെന്നി വീഴണ്ടാ…’
അമ്മു പാവാടെ ഒതുക്കിക്കയറ്റിക്കൊണ്ട് തെന്നുന്ന വരമ്പത്തിറങ്ങി മെല്ലെ നടന്നു. പിന്നാലെ മാഷും. ദൂരത്ത് മറ്റു കുട്ടികള്‍ കൂട്ടംകൂട്ടമായി കൂക്കിവിളിച്ചും ലഹളകൂട്ടിയും പോകുന്നുണ്ടായിരുന്നു.
പാലാട്ടെ പാടത്തെ പണികഴിഞ്ഞിരുന്നില്ല. തേക്കുകൊട്ടയില്‍ വെള്ളം വലിച്ചുകയറ്റുമ്പോള്‍ മുളങ്കാടുകള്‍ ഞെരുങ്ങി. വടക്കേ വരമ്പുചേന്‍ന്ന് വളഞ്ഞൊഴുകുന്ന തോട്ടില്‍ കലക്കവെള്ളം കുത്തിമറിയുന്നു.
അമ്മുക്കുട്ടി തിരിഞ്ഞുനോക്കി മാ്ഷ് തൊട്ടുപിന്നാലെ വരുന്നുണ്ടെന്ന് കണ്ടപ്പോള്‍ വേഗം മുഖം തിരിച്ചുകളഞ്ഞു.
ലെച്ചു ഭ്രാന്തിലെ നായികയായി സ്വയം മാറിയിരുന്നു. അമ്മുക്കുട്ടിയുടെ സ്ഥാനത്ത് താന്‍ ആയി മാറിയത് ലെച്ചുപോലും അറിഞ്ഞില്ല. ക്രമേണ മാഷിന്റെ രൂപം ലെച്ചുവിന്റെ മനസ്സില്‍ നെയ്യാറ്റിന്‍കര അപ്പൂപ്പനായിട്ട് വന്നു. മാഷ് അപ്പൂപ്പനും അമ്മു ലെച്ചുവുമായി മാറിയ ഒരു മാറ്റം… അത് ആ മഴയുടെ തണുപ്പില്‍ പോലും ലെച്ചു എന്ന പതിനെട്ടാം വയസ്സ് കടന്ന പെണ്ണിന്റെ ശരീരം ചൂടുപിടിപ്പിച്ചു.
(തുടരും)