“ഇല്ല സർ അവളുടെ തുടകൾ ഒന്നും നോക്കിയിട്ടില്ല. അതും പ്രായം തികഞ്ഞ ഒരു പെണ്ണിന്റെ…” തെല്ലൊരു അസഹ്യതയോടെയാണ് പ്രേമചന്ദ്രൻ സത്യരാജിന്റെ വാക്കുകളോട് പ്രതികരിച്ചത്.
“എടോ.. വിവരം കെട്ടവനെ.. മറുക് എന്ന് പറയുന്നത് ചെറുപ്പത്തിലെ ഉണ്ടാവുന്നതാണ്. കുഞ്ഞായിരുന്നപ്പോൾ താനവളെ നഗ്നയായി കണ്ടിട്ടുണ്ടാവുമല്ലോ അപ്പോഴെപ്പോഴെങ്കിലും അവളുടെ പിൻ തുടയിൽ ഒരു മറുക് ഉണ്ടായിരുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ.?” കോപത്തോടെ ആയിരുന്നു സത്യരാജിന്റെ അടുത്ത ചോദ്യം.
“ഇല്ല സർ… അന്ന് അവളുടെ കാര്യങ്ങളെല്ലാം ചെയ്തിരുന്നത് അവളുടെ അമ്മയായിരുന്നു. രശ്മിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ മരണപ്പെട്ടത്. ആ സമയം ആയപ്പോൾ തന്നെ അവൾ തനിച്ച് കുളിക്കാൻ തുടങ്ങിയിരുന്നു. ആയിടക്കൊന്നും അങ്ങനെ ഒരു മറുക് ഉണ്ടായിരുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.” ചെറിയൊരു ആലോചനയോടെയാണ് പ്രേമചന്ദ്രൻ മറുപടി പറഞ്ഞത്.
“അല്ല ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടത് ഇത് തൻറെ മകളുടെ ബോഡി അല്ലെങ്കിൽ അജ്ഞാത ശരീരങ്ങളുടെ കൂട്ടത്തിൽ മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുകൊടുക്കാം അല്ലെങ്കിൽ ഇത് ഏറ്റെടുത്തു തനിക്ക് സംസ്കരിക്കാം എന്താണ് തൻറെ തീരുമാനം.”
“സർ കുറച്ചുദിവസം കൂടി ഇതിവിടെ വെക്കാൻ പറ്റില്ലേ. അഥവാ ഇത് എൻറെ മോൾ അല്ലെങ്കിലോ.? അവൾ തിരിച്ചു വന്നാലോ.? പ്രേമചന്ദ്രനെ വാക്കുകളിൽ പ്രതീക്ഷ മുറ്റി നിന്നിരുന്നു.
മിസ്റ്റർ പ്രേമചന്ദ്രൻ., നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകും. പക്ഷേ ഇത് ഒരു സർക്കാർ മെഡിക്കൽ കോളേജല്ലേ.? അതുകൊണ്ടുതന്നെ കൂടുതൽ കാലം ബോഡി ഇവിടെ സൂക്ഷിക്കാൻ പറ്റില്ല. ഇനി തനിക്ക് അങ്ങനെ സൂക്ഷിക്കണം എന്ന് നിർബന്ധം ആണെങ്കിൽ ഏതെങ്കിലും പ്രൈവറ്റ് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി വരും.” ആലോചനയോടെ എസ് ഐ സത്യരാജ് മറുപടി നൽകി.
“എന്നാൽ അങ്ങനെ ചെയ്യാം സാർ. അതിനുവേണ്ട നടപടികൾ എന്താണെങ്കിലും സാറ് പൂർത്തിയാക്കിക്കോളൂ.”
“ശരി. എങ്കിൽ നിങ്ങൾ പോയിട്ട് നാളെ വരൂ.. നാളെ രാവിലെ പത്ത് മണിക്ക് തന്നെ ബോഡി ഇവിടുന്ന് നിങ്ങൾ പറയുന്ന പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാം.” സത്യരാജ് മറുപടി നൽകി.