“വാടാ.” അരുണിന്റെ കയ്യിൽ നിന്നും അടി കിട്ടാത്ത മൂന്നാമൻ മറ്റു രണ്ടു പേരെയും വിളിച്ചുകൊണ്ട് അരുണിന് നേരെ കുതിച്ചു. അരുൺ കയ്യിലിരുന്ന ലീഫ് കൊണ്ട് തനിക്കു നേരെ വരുന്നവനെ എറിഞ്ഞു. അയാളുടെ നെഞ്ചിലാണ് കൊണ്ടത്. അയാളൊരു ആർത്തനാദത്തോടെ നിലം പതിച്ചു.
അരുൺ ഒരു കുതിപ്പിന് അയാളുടെ അടുത്തെത്തി. അയാളുടെ കയ്യിൽ നിന്നും പിടിവിട്ടു വീണ ഇരുമ്പ് റോട് അരുൺ കുനിഞ്ഞ് എടുത്തു. അപ്പോഴേക്കും ആദ്യം വീണ രണ്ടുപേരും അരുണിന് അടുത്തേക്ക് എത്തിയിരുന്നു.
ഇരുമ്പ് റോട് കൊണ്ട് ആദ്യം ഏറ്റ ക്ഷതത്തിന്റെ വേദനയിൽ നിന്നും അവർ മോചിതരായിരുന്നില്ല. അതവരെ ശാരീരികമായും മാനസികമായും തളർത്തിയിരുന്നു. അവരെ കീഴ്പ്പെടുത്താൻ അരുണിന് രണ്ടു മിനിറ്റ് സമയം തന്നെ ധാരാളമായിരുന്നു.
“എങ്കെടാ ഉങ്ക മുതലാളി.” വീണുകിടക്കുന്ന അവരിലൊരാളായി അരുൺ ചോദിച്ചു.
“മുതലാളി വെളിയെ നിക്കിരാർ അയ്യാ.” വേദനകൊണ്ട് പിടയുന്ന മല്ലന്മാരിലൊരാൾ മറുപടി നൽകി. അതുകേട്ട അരുൺ ഷട്ടറിന് വരെ നടന്നു.
ഷട്ടറിന് അരികിലെത്തിയ ഗോകുൽ കാലുകൊണ്ട് അതിന്റെ ലോക്ക് നീക്കി. ഷട്ടർ മുകളിലേക്കുയർത്തി.
പുറത്ത് ആ ഗോഡൗണിന്റെ മുതലാളി സെൽവരാജനും അയാളുടെ രണ്ട് പണിക്കാരും നിൽക്കുന്നത് അരുൺ കണ്ടു. അവർ ഉള്ളിൽ വീണുകിടക്കുന്ന മല്ലന്മാരുടെ അത്ര ആരോഗ്യ ദൃഢഗാത്രരല്ല എന്നത് അരുണിന്റെ മനസ്സിന് ആശ്വാസം പകരുന്ന കാര്യമായിരുന്നു.
അരുൺ ഷട്ടർ ഉയർത്തി പുറത്തേക്ക് വന്നപ്പോൾ അത് കണ്ടു കൊണ്ട് നിന്ന സെൽവരാജന്റെ നോട്ടം ഗോഡൗണിനുള്ളിലേക്ക് ആയിരുന്നു. അവിടെ അരുണിന്റെ അടിയേറ്റ് അവശതയോടെ കിടക്കുന്ന തന്റെ ജോലിക്കാരെ കണ്ടപ്പോൾ അയാൾ അവിശ്വസനീയതയോടെ അരുണിനെ നോക്കി.
സത്യം പറയടാ ഇവിടെ പൊളിമാർക്കറ്റ് മറവിൽ ഗുണ്ടായിസം ആണോ നടക്കുന്നത് അരുൺ ശബ്ദത്തിന് അല്പം കനം വരുത്തിക്കൊണ്ട്. സെൽവരാജനോട് ചോദിച്ചു. അവന്റെ മിഴികളിൽ കോപം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു.
അത്… വന്ത്… സാർ, ഇങ്കെ വരും പെരുംപാലാന ലാറികൾ തിരുട പെടുകിൻട്രനാ. അത് നാൽ താൻ അയ്യാ വേലൈക്കാകെ ഇങ്കെ കുണ്ടർകളെെ നിരുത്തിനാർ.” അയാൾ വിറച്ചു കൊണ്ട് മറുപടി നൽകി.
ഇന്നലെ ഇവിടെ കൊണ്ടുവന്ന ലോറി എവിടെ. എനിക്ക് വേണ്ടത് അതാണ്. അത് നിങ്ങൾ തന്നെ പറയുന്നോ.? അതോ ഞാൻ നിങ്ങളെ കൊണ്ട് പറയിപ്പിക്കണോ.? അരുൺ തന്റെ ഇരു മുഷ്ടികളും ചുരുട്ടി കൊണ്ട് ചോദിച്ചു.