“താല്പര്യം മാത്രം പോരല്ലോ നന്ദേട്ടാ. കേസും വേണ്ടേ.? തൽക്കാലം ഞാൻ അത് അവസാനിപ്പിക്കുകയാണ് നന്ദേട്ടാ. പ്രേമചന്ദ്രൻ കൂടി കൈയൊഴിഞ്ഞ സ്ഥിതിക്ക് ഇനി അതിന് പിറകെ നടക്കാൻ എനിക്ക് വയ്യ.”
“നിന്റെ ഇപ്പോഴത്തെ തീരുമാനങ്ങളോട് യോജിക്കാൻ എനിക്ക് കഴിയുന്നില്ല അരുൺ. അതുകൊണ്ട് നീ നന്നായി ഒന്നാലോചിക്കുക. അതിനു ശേഷമാവാം ഇത്തരം ബാലിശമായ തീരുമാനങ്ങൾ.
ശരിയാണ് നന്ദേട്ടാ. ഞാൻ ശരിക്കും ഒന്നാലോചിക്കട്ടെ. ഞാനിപ്പോൾ എന്റെ വീട്ടിലേക്ക് തന്നെ പോവുകയാണ്. വെറുതെ ഇനി ഒളിച്ചു കഴിയേണ്ട കാര്യമില്ലല്ലോ.?” നിർവികാരതയോടെ അരുൺ പറഞ്ഞു പ്രേമചന്ദ്രന് വാക്കുകൾ അത്രമേൽ അരുണിന്റെ കാതുകളിൽ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.
“ശരി എല്ലാം നിൻറെ ഇഷ്ടം” ഈ യാചക വേഷം മാറി ഞാനും പോവുകയാണ്, എൻറെ ലോഡ്ജിലേക്ക്.”
“പിന്നീട് അവർ കൂടുതൽ ഒന്നും സംസാരിക്കാൻ നിന്നില്ല. അരുൺ നന്ദൻ മേനോനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
പിറ്റേന്ന് രാവിലെ അരുൺ തങ്ങളുടെ ഓഫീസിലെത്തി. വാതിൽ തുറന്നപ്പോൾ കണ്ടു മടക്കി നിലയിലുള്ള ആ കടലാസ് നിലത്ത് കിടക്കുന്നത്. അവൻ അത് കുനിഞ്ഞു എടുത്തു. ശേഷം അവൻ തന്റെ കസേരയിലിരുന്നു. കത്തിൽ എന്താണുള്ളത് എന്ന് അറിയാനുള്ള ആകാംക്ഷ അവനെ വല്ലാതെ ഭരിച്ചു കൊണ്ടിരുന്നു.
രശ്മിയുടെ മരണം അറിഞ്ഞു കാണുമല്ലോ.? ഇത് നിങ്ങൾക്കുള്ള അവസാനത്തെ വാർണിങ്ങ് ആണ്. ഇനിയും അതിനു പിറകെ വന്നാൽ……….. ബാക്കി ഞാൻ പറയുന്നില്ല. ചെയ്തു കാണിക്കാം…. ആ പേപ്പറിലെ വരികളിലൂടെ അരുണിന്റെ മിഴികൾ പലതവണ അരിച്ചിറങ്ങി.
അവൻ സമയം നോക്കി. പത്തുമണി ആയിരുന്നു. നന്ദൻ മേനോൻ ഇതു വരെ എത്തിയിട്ടില്ല. സാധാരണ നന്ദൻ മേനോൻ എത്തുന്ന സമയമായിട്ടും അദ്ദേഹത്തെ കാണാത്തതിനാൽ അവന്റെ മനസ്സിൽ നേർത്ത ഒരു ആശങ്ക രൂപപ്പെട്ടു.
ഒരു മണിക്കൂർ കൂടി കഴിഞ്ഞു. എന്നിട്ടും നന്ദൻ മേനോൻ എത്തിയില്ല. അരുൺ ഫോണെടുത്ത് അത് നനന്ദൻ മേനോന്റെ നമ്പർ ഡയൽ ചെയ്തു. സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. അരുണിനെ മനസ്സിൽ ഭയത്തിന്റ കാർമേഘങ്ങൾ ഉരുണ്ടുകൂടി. അവൻ ഒരിക്കൽ കൂടി ആ കടലാസ് നിവർത്തി. അതിലെ വരികളിലൂടെ അവന്റെ മിഴികൾ വീണ്ടും അരിച്ചിറങ്ങി.
തുടരും……..
തമിഴ് അറിയാത്ത ഞാൻ രണ്ട് മൂന്ന് പേരോട് ചോദിച്ചാണ് ഇതിൽ തമിഴ് ചേർത്തത്. ആ ഭാഗങ്ങൾ എഴുതാനാണ് കൂടുതൽ സമയവും എടുത്തത്. അതിനെ കുറിച്ചുള്ള അഭിപ്രായങ്ങളും ചേർക്കുമല്ലോ അല്ലേ.