ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ കൂടി വടക്കോട്ട് വേഗം നടന്നാൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും ബാങ്ക് വഴി പോകുന്ന ബസ്സ് കിട്ടും .. ആര്യ ദേവി മുന്നോട്ട് നടന്നു.
“ഇത് എന്താ ആര്യ ദേവീ .. നിനക്ക് പാസഞ്ചർ കിട്ടിയില്ലേ ..”
പിന്നിൽ നിന്നും ഒരു പരിചിത സ്വരം കേട്ട് ആര്യ ദേവി തിരികെ നോക്കി.
കോടതിയിലെ പ്യൂൺ സരസമ്മ ചേച്ചി, പാസഞ്ചർ യാത്രയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ്.
“ഇല്ല ചേച്ചി .. കിട്ടിയില്ല .. ചേച്ചിക്കും കിട്ടിയില്ലേ ..?”
“ഇന്ന് കഞ്ഞിക്കുഴിയിൽ ഒരു ഹിയറിങ് ഡ്യൂട്ടി ഉണ്ട് .. അത് കൊണ്ട് കുറച്ച് വൈകിയാണ് ഇറങ്ങിയത് ..”
അവർ ഇരുവരും നാഗമ്പടം സ്റ്റാൻഡിലേക്ക് നടന്നു.
“ഇത് എന്ത് കോലമാ മോളെ .. ആകെ വിളറി ഇരിക്കുന്നു ..”
“ഒന്നുമില്ല ചേച്ചി … “
“എന്താ മെൻസസ് വല്ലോം ആണോ ..?”
“ഹേയ് .. അല്ല ചേച്ചി ..”
“മനസ്സിൽ വല്ല വിഷമവും ഉണ്ടോ ..?”
സരസമ്മ ചേച്ചി വിടാൻ ഉദ്ദേശ്യം ഇല്ല.
“ഒന്നുമില്ല ചേച്ചി .. “
എങ്ങനെ എങ്കിലും മാരണം ഒന്ന് ഒഴിഞ്ഞു പോയാൽ മതി എന്ന ഭാവത്തിൽ ആര്യ ദേവി പറഞ്ഞു.
“ചേച്ചി ബാങ്കിൽ എത്താൻ ഇപ്പോൾ തന്നെ താമസിച്ചു പോയി നമുക്ക് പിന്നെ കാണാം …”
സരസമ്മ ചേച്ചിയോട് യാത്ര പറഞ്ഞ് ആര്യാദേവി നടത്തത്തിന്റെ വേഗത അൽപ്പം കൂട്ടി. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെ വളരെ വേഗത്തിൽ അവർ നാഗമ്പടം ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.
പെട്ടെന്ന് മനസ്സിൽ ഒരു ആശയം തെളിഞ്ഞു .. നല്ല ഒരു വക്കീലിന്റെ നിയമോപദേശം തേടിയാൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാക്കാം .. തന്റെയും മകന്റെയും സുരക്ഷയ്ക്ക് അതു തന്നെയാണ് നല്ലത് .. എന്റെ ശരീരത്തിൽ മാത്രം കണ്ണ് വെച്ച് നടക്കുന്ന സബ് ഇൻസ്പെക്ടർ ജോണിയേ പൂർണമായി വിശ്വസിക്കുവാൻ കഴിയുകയില്ല .. സരസമ്മ ചേച്ചി പണ്ടെപ്പോഴോ ഒരു പാസഞ്ചർ യാത്രയിൽ മിടുക്കനായ ഒരു അഡ്വക്കേറ്റ്നെ പറ്റി പറഞ്ഞിരുന്നു .. ഏറ്റെടുത്ത കേസുകൾ ഒന്നും തന്നെ തോൽക്കാത്ത ഒരു മിടുക്കനാണ് അയാൾ എന്നാണ് അന്ന് ചേച്ചി പറഞ്ഞത് .