ആ തൊട്ടിലിൽ ഒരു കുഞ്ഞു വാവ, കൈകാലുകൾ അനക്കി,കണ്ണുതുറന്നു കിടക്കുകയായിരുന്നു. പതിയെ ആ കുഞ്ഞു കരയാൻ തുടങ്ങി. അവൾ എടുത്തപ്പോൾ വാവ ശാന്തയായി അവരെ മോണകാട്ടി ചിരിച്ചു.
:അമ്മേടെ കള്ളിപ്പെണ്ണേ, ഇതാരാ. നോക്കിയേ. മോൾടെ അച്ഛ.അവൾ കുട്ടിയെ ശരത്തിന്റെ കയ്യിലേക്ക് കൊടുത്തു.
:അവൻ നിറകണ്ണുകളാൽ വൃന്ദയെ ചേർത്തുപിടിച്ചു അവന്റെ ചോരയുടെ കവിളിൽ ചുംബിച്ചു.
:ഏതായാലും അച്ഛൻ വാങ്ങിയ സമ്മാനം മോൾക്കിരിക്കട്ടെ. ഇവളിലും വലിയൊരു സമ്മാനം എനിക്കിനി എന്ത് കിട്ടാനാ……
ഇവിടെ തെറ്റുകൾ ഇല്ല, എല്ലാവരിലും ശരികൾ ആയിരുന്നു കൂടുതൽ. അതാവണം ദൈവങ്ങൾ പോലും അവർക്കൊപ്പം നിൽക്കുന്നത്. അപ്പോഴും നിറമിഴികളോടെ ചുവരുകൾക്ക് പുറത്ത് ഒരാൾ നിൽപ്പുണ്ടായിരുന്നു,ആരിലും പഴിചാരാതെ….
ആൽബി
???(ശുഭം)???