എനിക്കു മണത്തു…
പതിയെ സെറ്റിയിൽ നിന്നെഴുന്നേറ്റു ഹാളിനു പുറത്തേക്കിറങ്ങി. ടീഷർട്ടിന്റെ പോക്കറ്റിൽ ഒരു വിൽസു കിടപ്പുണ്ട്. മുറ്റത്തു ചാടി.
കാർ പോർച്ചിന്റെ അപ്പുറത്തൊരു ജനാലയുണ്ട്. അതു തുറന്നു കിടക്കുകയാണ്. കർട്ടൻ മാറ്റി നോക്കിയാൽ ഹാളിനകം കാണാം. സിഗരറ്റു കത്തിച്ചു ഒന്നാഞ്ഞു വലിച്ചിട്ടു കർട്ടൻ അല്പം നീക്കിയിട്ടു. അകത്തെ സംസാരം കേൾക്കാം.
” ഓ അതിലിപ്പം എന്നാ കാണാനാ. വൈകിട്ടാണേൽ കുർബ്ബാനയുണ്ടായിരുന്നു ”
ജാൻസിച്ചേച്ചിയുടെ സ്വരം
” നാത്തൂൻ കൊന്ത എത്തിച്ചാരുന്നോ “
” ഉവ്വ് “
” ആ … നാത്തൂൻ കൊന്ത എത്തിക്കുന്നതു കണ്ടാരുന്നു. ഞാനടുക്കളേൽ അല്ലാരുന്നോ “
ഷീലേച്ചി വാൾ ഉറയിൽ നിന്നൂരിയിരിക്കുന്നു…
” എങ്ങനുണ്ടാരുന്നു ചേച്ചീ കൊന്ത എത്തിക്കല് ” ഷീലേച്ചിയുടെ അടുത്ത ചോദ്യം.
എത്ര നിർദ്ദോഷകരമായ അന്വേഷണം !
” അതെന്താടീ ഷീലേ നീ അങ്ങനെ ചോദിക്കുന്നത്. കൊന്ത എത്തിക്കലിനെന്താടീ പ്രത്യേകത…”
ജാൻസിച്ചേച്ചിയുടെ സ്വരത്തിനും ഒരു വ്യത്യാസം…
” അല്ലാ നാത്തൂൻ രണ്ടു കൊന്തയും എത്തിച്ചാരുന്നോ “
ഷീലേച്ചി ആദ്യത്തെ വെട്ടു വെട്ടിക്കഴിഞ്ഞു…
” രണ്ടു കൊന്തയോ ? ഒരു കൊന്തയല്ലേ ഉള്ളാരുന്നേ “
ജാൻസിച്ചേച്ചിയുടെ ശബ്ദത്തിന്റെ പതർച്ച പ്രകടമായിരുന്നു. മുഖത്താകെ പരിഭ്രാന്തി പോലെ…
” അതാദ്യം. പിന്നെ ഷിബുമോൻ വന്നു നിന്നപ്പോ ഒരെണ്ണം കൂടി എടുത്തില്ലേ… അവന്റെ ലുങ്കികത്തൂന്ന്…”
ഷീലേച്ചി മർമ്മത്തു തന്നെ കുത്തിയിരിക്കുന്നു.
ഒരു നിമിഷം ജാൻസിച്ചേച്ചി ഒന്നും തന്നെ മിണ്ടിയില്ല.
” അത്… അത്… നീ…” ജാൻസിച്ചേച്ചി വിക്കി.
” ഞാൻ കണ്ടാരുന്നു. പിന്നെ അന്നേരം ചോദിച്ചില്ലായെന്നേയുള്ളൂ ”
ഷീലേച്ചി വാൾ ഒന്നു കൂടി തള്ളിക്കയറ്റി…