ഇന്ദിരാവിമൻസ് ഹോസ്റ്റലിൽ പരിശോധനക്ക് എത്തിയ അനസ് നിരശോയോടെ ഹോസ്റ്റലിന്റെ പടികൾ ഇറങ്ങി. നീനയുടെ റൂമിലും വാർഡന്റെ മുറിയിലും, ഓഫീസിലും അനസും കൂട്ടരും മിന്നൽ പരിശോധന നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
“ഈ 50 കോടിയുടെ ഡയമണ്ട്‌സ് അവൾ എവിടെകൊണ്ടുപോയി ഒളിപ്പിച്ചുവച്ചിരിക്കുന്നു.?”
അനസ് സ്വയം ചോദിച്ചു.
ശേഷം ഫോണെടുത്ത് രഞ്ജനെ വിളിച്ചു.
“സർ, ഒരു രക്ഷയുമില്ല. ഹോസ്റ്റാലിലോ അവളുടെ കൂട്ടുകരികൾക്കോ ഒന്നുമറിയില്ല.”
നിരാശയോടെ അനസ് പറഞ്ഞു.
“വാർഡന്റെ ഓഫീസിൽ സെർച്ച് ചെയ്‌തോ?”
രഞ്ജൻ ചോദിച്ചു.
“ഉവ്വ് സർ, കുറച്ചു ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടെന്നല്ലാതെ മറ്റൊന്നുമില്ല.”
അനസ് ജീപ്പിനടുത്തേക്ക് നടന്നു.
“എവിടെയോ എന്തോ പിഴവ് സംഭവിച്ചിരിക്കുന്നു അനസ്. അല്ലാതെ ആ ഡയമണ്ട്സ് എങ്ങും പോകില്ല.”
“നോ വേ സർ. “
“ഇറ്റ്സ് ഓക്കെ, യൂ കം ബാക്ക്. ആൻഡ് ബ്രിങ് ദ സ്റ്റേറ്റ്മെന്റ്. ക്രിസ്റ്റീഫർ വരുന്ന ഫ്‌ളൈറ്റ് അരമണിക്കൂർ ലേറ്റാണ്. 6.15 ആകുമ്പോഴേക്കും എയർപോർട്ടിൽ എത്തണം.”
“സർ, വീ ആർ ഓൺ ദ വേ.”
“മ്, ഓക്കെ.”
രഞ്ജൻ ഫോൺ കട്ട് ചെയ്തയുടനെ അനസും കൂട്ടരും ജീപ്പിലേക്കുകയറി.
ഡ്രൈവർ ജീപ്പ് സ്റ്റാർട്ട്ചെയ്ത് മുന്നോട്ടെടുത്തു. ഇന്ദിരാവിമൻസ് ഹോസ്റ്റലിന്റെ ഗെയ്റ്റിന് അടുത്തെത്തിയപ്പോൾ ഹോസ്റ്റലിലെ മെസ്സിലേക്ക് സാധങ്ങളുമായിവന്ന ബജാജിന്റെ ആപ്പേ അവരുടെ മുന്നിലേക്ക് ചാടിയത്.
അതിനുള്ളിലെ ഡ്രൈവറെ കണ്ട അനസ് വീണ്ടും അയാളെ സൂക്ഷിച്ചുനോക്കി.