അല്ല ഇതാര്! ഭരത്! വരൂ വരൂ… കേശവറാവു വിളിച്ചു. സാഹിലിന്റെ അച്ഛനാണ്. ഇത്തിരി പ്രായമുണ്ട്. ഇപ്പോഴുള്ള ഫാക്റ്ററിയിലെ സ്റ്റോർകീപ്പറാണ്. വെൽഡിങ്ങ് റോഡ്സ് എടുക്കാൻ പോയപ്പോൾ പരിചയപ്പെട്ടതാണ്. ഞാൻ താമസിക്കുന്ന ചെറിയ വീട് പുള്ളിയുടേതാണ്.
ഗണേഷിന്റെ അലങ്കരിച്ച പ്രതിമയ്ക്കു മുന്നിൽ ഉപചാരത്തിന് തല കുനിച്ചു കൈകൂപ്പി. താലത്തിൽ പവനിട്ടു. മന്ത്രങ്ങൾ ചൊല്ലുന്ന പണ്ഡിറ്റ്ജിയ്ക്ക് അഞ്ഞൂറു രൂപ കൊടുത്തു. പ്രതിഫലമായി അങ്ങേരുടെ അനുഗ്രഹം വാങ്ങി. തിരിഞ്ഞു സാഹിലിന്റെ നെറുകയിൽ കൈവെച്ചു. അനുഗ്രഹം നീയെടുത്തോ. അവന്റെ ചെവിയിൽ പറഞ്ഞു… അവൻ വാ പൊത്തി ചിരിയടക്കി…
സാഹിൽ! ശാസനയുടെ സ്വരം. നോക്കിയപ്പോൾ അവന്റെ അമ്മ. സുമൻ. വൈകുന്നേരത്തെ തിരശ്ശീലയ്ക്കു പിന്നിലെ സുന്ദരമുഖം. വിളക്കുകളുടെ പ്രഭയിൽ തിളങ്ങുന്നു. ഞാൻ കൈ കൂപ്പി. നമസ്തേ ഭാഭീ..
നമസ്തേ. അവരും കൈകൂപ്പി. എന്റെയടുത്തേക്കു വന്നു. അവരുടെ മണം. മ്്….ആ കൊഴുത്ത മുലകളിൽ നോക്കാതിരിക്കാൻ ഞാൻ കഷ്ട്ടപ്പെട്ടു. താങ്കളാണ് അവനെ ചീത്തയാക്കുന്നത്! അമർത്തിയ സ്വരത്തിൽ. ഞാൻ ചിരിച്ചു. ചിരിക്കണ്ട. അവർ താഴ്ന്ന സ്വരത്തിൽ പറഞ്ഞു. തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നു. ഞാനാ പിന്നിലേക്ക് എന്റെ ശക്തിമുഴുവൻ സ്വരൂപിച്ച് നോക്കാതിരുന്നു. എന്നാലും അവസാനം പരാജയപ്പെട്ടു. ആ നനുത്ത ഉള്ളിത്തൊലിപോലത്തെ ഇറുക്കിയുടുത്ത തറ്റുപോലെയുള്ള മറാട്ടി സാരിക്കുള്ളിൽ തുളുമ്പുന്ന കൊഴുത്തുരുണ്ട ചന്തികൾ. പെട്ടെന്നവർ തിരിഞ്ഞു നോക്കി. ഞാൻ ചമ്മിപ്പോയി. ഒരമർത്തിയ ചിരി. സുമൻ ആ കൊഴുത്ത ചന്തികൾ തുളുമ്പിച്ച് മറഞ്ഞു.