ചക്കയെടുത്തോണ്ടു വാടാ. ഏടത്തി പറഞ്ഞു. ഞാൻ ഈസിയായി ഏഴെട്ടു കിലോയുള്ള ചക്കയും പൊക്കി നടന്നു. ഏടത്തി എന്നെയൊന്നു നോക്കി. നിന്നെപ്പോലത്തെ ഇത്രയും പൊക്കമുള്ള കരുത്തുള്ള ഒരാണും നമ്മുടെ ഫാമിലിയിലില്ല. എന്റെ അപ്പൂപ്പൻ നിന്നെപ്പോലെയായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇന്നലേം അമ്മ പറഞ്ഞു.
ഏടത്തീ. എന്റെ കരച്ചിൽ കേട്ട് ഏടത്തി നിന്നു. എന്റെ മോനേ. നിയ്യ് ഒന്നു വാടാ.
അമ്മയും അച്ഛനും തിരിച്ചു വന്നുകാണും. വാടാ.
ഏതായാലും നല്ല ചക്കപ്പുഴുക്കും മീൻ കറിയും കൂട്ടി നന്നായുണ്ടു. ഏടത്തിയെ ആരും കാണാത്തപ്പോൾ കൊതിയോടെ നോക്കി. ഏടത്തി കണ്ണുരുട്ടി.
എലക്ട്രീഷ്യനെ നോക്കിപ്പോയി വെറുതേ സമയം കളഞ്ഞു. ചെറിയച്ഛൻ പറഞ്ഞു. നമ്മുടെ തട്ടിൻ പുറത്തെ വയറിങ്ങെല്ലാം പോയിക്കിടക്കുവാ. എനിക്കാണെങ്കിൽ ഒന്നുകിൽ ഉറങ്ങുക, അല്ലെങ്കിൽ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. ഇതാണു ശീലം.
ഞാനൊന്നു കേറി നോക്കട്ടെ ചെറിയച്ഛാ. ഒരു പാതി എലക്ട്രീഷ്യന്റെ പണി എനിക്കറിയാം. ചെറിയച്ഛൻ സമ്മതിച്ചു. തട്ടിൻ പുറം ആകപ്പാടെ പൊടി പിടിച്ച് പഴയ കലങ്ങളും, ചളുങ്ങിയ ചെരുവങ്ങളും ഒക്കെയായി അലങ്കോലപ്പെട്ടു കിടപ്പായിരുന്നു. നോക്കിയപ്പോൾ, സ്വിച്ചുകളൊന്നും വർക്കു ചെയ്യുന്നില്ല. പലയിടത്തും വയറിങ്ങ് ദ്രവിച്ചിരിക്കുന്നു.
താഴെയിറങ്ങി അങ്ങാടിയിൽ ചെന്ന് വയർ, ക്ലിപ്പ്, ആണികൾ, സ്വിച്ചുകൾ, പിന്നെ ഭാവിയിലേക്ക് ഒരു ഡ്രില്ലും വാങ്ങി.
തട്ടിൻ പുറത്തേക്കുള്ള ഫ്യൂസുകൾ ഡിസ്കണക്റ്റ് ചെയ്തിട്ട് പണി തുടങ്ങി. വിയർത്തൊഴുകിയപ്പോൾ ഷർട്ടൂരി സൈഡിൽ തൂക്കി മുണ്ടു മടക്കിക്കുത്തി. ആദ്യത്തെ വയറിങ്ങെല്ലാം പൊളിച്ചുമാറ്റി പുതിയ സ്വിച്ചുകൾ ഫിറ്റു ചെയ്ത് ഏതാണ്ട് പാതി വയറിങ്ങ് മാറ്റിയപ്പോഴേക്കും രണ്ടു മണിക്കൂർ കഴിഞ്ഞുകിട്ടി. ചില്ലോടുകളിൽക്കൂടി വന്ന വെളിച്ചവും കുറഞ്ഞു. ഞാൻ ഷർട്ടും തോളിലിട്ട് തട്ടിൻ പുറത്തു നിന്നും താഴെയിറങ്ങിയപ്പോൾ കാണുന്നത് കോണിയുടെ കീഴിൽ നിൽക്കുന്ന ഏടത്തി!