റിവേഴ്‌സ് ഗിയറിട്ട് അവൾ ഡിവൈഡറിന്റെ മുകളിൽ നിന്ന് കാർ ഇറക്കി.
“ദേ നോക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ ന്ന്..”
ഗൗരിയുടെ കഴുത്ത് പിന്നിലേക്കു പിടിച്ചുതിരിച്ചുകൊണ്ട് അഞ്ജലി ചോദിച്ചു.
ശേഷം യാത്രതുടർന്ന അവർ കല്യാൺനഗറിലൂടെ ഹൈവേയിലേക്ക് കടന്ന് കോളേജിലേക്ക് തിരിച്ചു.
പരീക്ഷ കഴിഞ്ഞ് അവസാന സെലിബ്രെക്ഷൻ ആയിരുന്നു അന്ന്.
ഇത്തവണ വെക്കേഷൻ ഓരോരുത്തരുമിരുന്ന് പ്ലാൻ ചെയ്തു.
ചിലർ ദുബായ്, ചിലർ മലേഷ്യ, മറ്റുചിലർ എങ്ങുംപോവതെ സ്വന്തം വീട്ടിലേക്ക്…
“ഗൗരി… ഇത്തവണ നീ എങ്ങടാ… കൊച്ചിയിലേക്കണോ..?”
കൂട്ടത്തിൽനിന്നൊരു സുഹൃത്ത് ചോദിച്ചു.
“ഏയ് അല്ല..!”
മുഖത്തേക്കുനോക്കാതെ അവൾ പറഞ്ഞു.
“പിന്നെ എങ്ങോട്ടാ… യൂഎസ് ലേക്കണോ?”
“അല്ല മുത്തശ്ശന്റെ നാട്ടിലേക്ക്..”
“അതെവിടെയാ ഗൗരി…?”
“ബ്രഹ്മപുരം..”
അതുപറഞ്ഞതും, കിഴക്കുനിന്ന് കാറ്റ് ശക്തമായി വീശാൻ തുടങ്ങി.
അഴിഞ്ഞുകിടന്ന ഗൗരിയുടെ മുടിയിഴകൾ കാറ്റിൽ പാറിനടന്നു.
ക്ലാസ് റൂമിലെ ജാലകപ്പൊളികൾ ശക്തമായി വന്നടഞ്ഞു.
പുസ്തകത്തിലെ പേജുകൾ കൂടിയടിക്കുന്ന ശബ്ദം ആ ക്ലാസ്സ്മുറിയിൽ നിറഞ്ഞുനിന്നു.
“കർത്താവേ… ഇതെന്നാ കാറ്റാ.. ഓഖിയാന്നോ..”
കൂട്ടത്തിലൊരുവൾ കഴുത്തിൽ കിടന്ന കൊന്തയെടുത്തു പുറത്തേക്കിട്ടു.
ഗൗരി ബെഞ്ചിൽ നിന്നുമെഴുന്നേറ്റ് ക്ലാസ്സ്മുറിയുടെ വരാന്തയിലേക്ക് ഇറങ്ങിനിന്നു.
വിണ്ണിൽ കാർമേഘം ഇരുണ്ടുകൂടിയിരുന്നു.
ശക്തമായ കാറ്റിൽ കോളേജ് ഗ്രൗണ്ടിലെ ചപ്പുചവറുകൾ വായുവിൽ നൃത്തമാടി.
“ഇതെന്താ മുത്തശ്ശാ.. ഞാൻ ആ നാടിനെകുറിച്ച് എന്തെങ്കിലും പറഞ്ഞാലോ, ചിന്തിച്ചാലോ ഇങ്ങനെയൊരോ അനർത്ഥത്തങ്ങൾ കാണിച്ചു തരുന്നെ…?”
ഗൗരി കണ്ണടച്ചുകൊണ്ട് മനസിൽ ചോദിച്ചു.
“എനിക്കുള്ള സ്വീകരണമാണോ?”
“ഗൗരി…. ക്യാൻ യൂ ടെൽ മീ… അബൗട് യൂർ വില്ലേജ്..”
കൂട്ടത്തിലുള്ള ആസാംകാരി ഹെന്ന ചോദിച്ചു.
“മ്…. ഇറ്റ് ഈസ് എ ട്രഡീക്ഷണൽ പ്ലൈസ്. വീ ഹാവ് എ ലോട്ട് ഓഫ് ടെമ്പിൾ,പഡ്ഢി ഫാം, പൂള്സ്, ആൻഡ് അതെർ അൺബിലീവബിൾ സീക്രട്‌സ്..”
“വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ്.”
ഹെന്ന പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആൻഡ് യൂ നോ സംതിംങ് , ഞാനിതുവരെ അവിടെ പോയിട്ടില്ല ഇത്തവണ ഞാൻ അവിടെയാ പോണേ…
എന്റെ മനസുപറയുന്നു, എനിക്ക് വേണ്ടി എന്തോ, ആരോ അവിടെ കാത്തിരിക്കുന്നുണ്ടെന്ന്..”
ഗൗരി ആകാശത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
തുടരും…