കന്യാമഠത്തിലെ കതിനകുറ്റികള്‍
KANYAMADATHILE KATHINAKUTTIKAL AUTHOR:വെടിക്കെട്ട്
NB : ഫെറ്റിഷ് കൂടി ഉള്‍പ്പെട്ട കഥയാണ്.. താത്പര്യമില്ലെങ്കില്‍ തുടരരുത്..
ഇക്കഥ നമ്മുടെ സ്വന്തം കാട്ടുമൂപ്പന് സമർപ്പിക്കുന്നു.. മൂപ്പൻ ഉദ്ദേശിച്ച കഥാപാത്രം ഉണ്ടോന്നറിയില്ല.. ഇല്ലെങ്കിൽ നമുക്ക് ഇനി അടുത്ത തവണ ശരിയാക്കാം ന്നെ..
******************
എന്‍റെ പേര് ഷീന…
കടപ്ലാമറ്റം എന്നാ കൊച്ചുഗ്രാമത്തിലാണ് എന്റെ ജനനം…
ഗ്രാമത്തിന്‍റ സൗന്ദര്യത്തോടൊപ്പം മഞ്ഞിന്റെ തണുപ്പും കരുത്തും കൂടി ഒത്തു ചേര്‍ന്ന ഒരിടം…
അപ്പന് കൃഷി തന്നെയായിരുന്നു വരുമാനം…സ്വന്തമായി കൃഷി സ്ഥലം ഇല്ലാതിരുന്നത് കൊണ്ട് പലപ്പോഴും മുതലാളിമാരുടെ കൈയ്യില്‍ നിന്നും പാട്ടത്തിനെടുത്താണ് അപ്പന്‍ കൃഷി ചെയ്തിരുന്നതും സമ്പാദിച്ചിരുന്നതും…
തൊണ്ണൂറിലെ കൊട് കാറ്റിലും ഉരുൾപൊട്ടലിലും വന്‍ കൃഷി നാശം സംഭവിച്ചു…
ദാരിദ്ര്യത്തിന്റെ കൂരയ്ക്ക് താഴെ എന്ത് ചെയ്യുമെന്നറിയാതെ അപ്പനിരുന്ന നേരം എട്ടാം മാസത്തില്‍ നില്‍ക്കുന്ന എന്റെ അമ്മച്ചിക്ക് പേറ്റുനോവിളകി..
അമ്മച്ചിയുടെ പ്രാണവേദന കണ്ടു അപ്പച്ചന്‍ അമ്മച്ചിയെയും തോളിലേറ്റി ഓടി… മലയിറങ്ങുന്ന ഒരു ലോറിയ്ക്ക് കൈനീട്ടി… അപ്പന്റെ നിസ്സഹായാവസ്ഥയും, അമ്മച്ചിയുടെ പരവേശവും കണ്ടതിനാലാവണം അതിലൊരു ലോറി അവര്‍ക്ക് നിര്‍ത്തിക്കൊടുത്തു..
ഇരുട്ടും മഴയും ഭൂമിയിലേക്കിറങ്ങി വന്ന ആ രാത്രി,അടിവാരത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ എനിക്കായി ഗ്ലൌസ്സുകള്‍ അണിഞ്ഞു, അമ്മയെ ലേബര്‍ റൂമിലെത്തിച്ചു… എല്ലാം നശിക്കുന്ന ആ മഴക്കാലത്താണ് ജീവിന്റെ തുടിപ്പുമായി ഞാന്‍ ഭൂമിയിലെക്കിറങ്ങി വരുന്നത്…എല്ലാം നഷ്ടമായ കാലത്ത് ജനിച്ചത് ഒരു പെണ്‍കുഞ്ഞു കൂടിയായപ്പോള്‍ അപ്പച്ചന്‍ നെടുവീര്‍പ്പിട്ടു..
പിന്നെ അനന്തതയിലേക്ക് നോക്കി കൈകൂപ്പി…
“കര്‍ത്താവേ, ഒരു കുഞ്ഞിനെ നോക്കാനോ,വളര്‍ത്താനോ, സ്വന്തം ജീവിതം തന്നെ നോക്കാനോ സ്ഥിതിയില്ലാതിരിക്കുന്ന ഈ കാലത്താണ് നീ എനിക്കീ കുഞ്ഞിനെ തരുന്നത്… ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണെങ്കില്‍ കർത്താവേ, ഇവളെ അങ്ങേക്ക് മണവാട്ടിയായി സമര്‍പ്പിച്ചു കൊള്ളാമേ…”