നിക്കാഹിന് ശേഷം കരയാൻ മാത്രം യോഗമുണ്ടായിരുന്ന ഇത്താത്ത…. ഇക്കാൻറെ മയ്യത്ത് കട്ടിലിനരികിൽ നിർവികാരയായി ഇരുക്കുന്ന കാഴ്ച കണ്ണുകളിൽ ഇപ്പോഴും തെളിഞ്ഞു നില്ക്കുന്നു. അതിൽ പിന്നെ മുമ്പെങ്ങോ മാഞ്ഞ ചിരിക്കൊപ്പം കരച്ചിൽ കൂടി നടതളളി.
അതിൽ പിന്നെ എന്നോടോ ഉമ്മാനോടോ ഇത്താത്ത മിണ്ടീട്ടില്ല…
കൂടുതൽ നാൾ ഈ അവസ്ഥ തുടർന്നാൽ മാനസികമായി എന്തേലും പിടിപെടും എന്ന പേടി എന്നെ ഉലച്ചിരുന്നു.അതേകുറിച്ചു കൂടെ പഠിക്കുന്ന ഫ്രണ്ടിനോട് പറഞ്ഞപ്പോൾ അവൻ തന്ന ഉപായം…
ആരോടും മിണ്ടാതെ നിർവികാരയായി നടന്ന ഇത്താത്താനേ ഒരൊറ്റ നിമിഷം കൊണ്ട് കരയിക്കാൻ സാധിക്കും എന്ന് ഞാൻ സ്വപ്നേപി വിചാരിച്ചില്ല.
ഓരോന്ന് ആലോചിച്ചു കിടന്ന ഞാൻ എപ്പോഴോ ഉറങ്ങി പോയി.
”ഫൈസീ….”
അടുക്കളയിൽ നിന്നുളള ഉമ്മയുടെ വിളി കേട്ടാണ് ഞാൻ ചാടി എഴുന്നേറ്റത്.
കഴിഞ്ഞ രാത്രിയിലെ ചിന്തകൾ എന്നെ വീണ്ടും അലട്ടാൻ തുടങ്ങി.
ഇത്താത്ത ഉമ്മാനോട് വല്ലതും പറഞ്ഞു കാണുമോ പടച്ചോനേ?? അതറിഞ്ഞിട്ടുളള വിളിയാണോ ഇത്?? ഇത്താത്താൻറെ ഇന്നലത്തെ കരച്ചിൽ മനസ്സിൽ തെളിഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു.