“ചേട്ടാ ഒരു ഹോസ്പിറ്റൽ കേസിനു പോകുകയാ.. ബന്ധുവിനു അല്പം സീരിയസ്സാ ദയവു ചെയ്ത് പെട്ടെന്ന് ഒന്ന് കടത്തിവിടണം.“ ഞാൻ കാറിൽ ഇരുന്നു കരയാൻ തുടങ്ങി. അതൊടെ കൂട്ടത്തിൽ പക്വതയുള്ളതെന്ന് തോന്നുന്ന ഒരു നേതാവ് വന്നു.
“..ഒരു പ്രതിഷേധ ജാഥയാണ് അറിയില്ലെ..”
“അറിയില്ലായിരുന്നു അത്യാവശ്യമുള്ളതുകൊണ്ട് ഇറങ്ങിയതാ…ഒരു പെണ്ണല്ലെ ഞാൻ പ്ലീസ്“ ഇടക്ക് മുദ്രാവാക്യം വിളി നിന്നു. എന്റെ കാറിനു ചുറ്റും പത്തമ്പത് പേരുണ്ട്. ഏതോ നാറികൾ മൊബൈലിൽ പകർത്തുവാൻ ശ്രമിക്കുന്നു. ഞാൻ വേഗം ഒരു ഷാളെടുത്ത് തലയും മുഖവും മറച്ചു.
“നിങ്ങൾ നിർത്തണ്ട…ജാഥ മുന്നോട്ട് പൊക്കോട്ടെ പിന്നെ അവന്മാരുടെ പോസ്റ്ററും ഫ്ലക്സും ഒക്കെ കീറിക്കോണം…ആരെലും കിട്ടിയാൽ വെറുതെ വിടണ്ട“ നേതാവ് അക്രമത്തിനു ആഹ്വാനം നൽകി.
നോർത്തിന്ത്യയിലെവിടെയോ എന്തോ തല്ലുണ്ടായതിനാണ് ഇവിടെ കിടന്ന് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്.
“പ്ലീസ് സഹയിക്കണം ഹോസ്പിറ്റലിൽ എത്തേണ്ടതാണ്“ അങ്ങിനെ കരഞ്ഞു കാലുപിടിച്ചപ്പോൾ അയാൽ ഒന്ന് അയഞ്ഞു.
“സിസ്റ്ററെ ഇനിയും പ്രശ്നം ഉണ്ടാകും. ഇപ്പോൾ തിരിച്ചു വരണ്ട ഹോസ്പിറ്റലിൽ തന്നെ തങ്ങുന്നതാകും ബുദ്ധി. ഒരു മൂന്നു നാലു മണിക്കൂറെങ്കിലും പ്രകടനമൊക്കെ കാണും ആറുമണികഴിഞു പോന്നാൽ മതി“ ഒരു ഉപദേശവും തന്ന് അയാൾ രണ്ടു ബൈക്കുകാരെ ഏർപ്പാടാക്കി അവരുടെ അകമ്പടിയിൽ വണ്ടി മുന്നോട്ട് നീങ്ങി. പുറകിലീരിക്കുന്ന മൈരന്മാർ ഇരുവശത്തു നിന്നും എന്നെ വായി നോക്കിക്കൊണ്ടിരുന്നു. ഒരുവിധം ഞാൻ അവിടെ നിന്നും ഊരിപ്പോന്നു.
അക്രമികളെ പേടിച്ച് റോഡിൽ അധികം വണ്ടികൾളില്ല. ഞാൻ വണ്ടി കത്തിച്ചു വിട്ടു. നേരെ അവളുടെ വീട്ടിൽ എത്തി.
കോളിംഗ് ബെൽ അടിച്ചപ്പം തുറക്കുവാൻ അല്പം ടൈം എടുത്തു. കുറച്ച് കഴിഞ്ഞപ്പോൽ ഒരു ടോപ്പ് മാത്രം ഇട്ട് നാത്തൂൻ വന്നു വാതിൽ തുറന്നു. ഒരു വല്ലാത്ത ചിരി അവൾ ചിരിച്ചു.
“ഉം എന്തേ“
“എന്ത്“
“അല്ല വരണില്ലാന്ന് പറഞ്ഞ് മസിലു പിടിച്ച ആൾ ഇരിപ്പുറക്കാതെ ഓടിവന്നത് എന്തേന്ന്“