ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 17 [അനികുട്ടന്‍]

Posted by

ഞാനും ഹീരയും നിസ്സഹായരായി ആ ഇരുംപഴിക്കുള്ളില്‍ നിന്നു പോയി.

എല്ലാം കഴിഞ്ഞു അയാള്‍ ഒരു ഭീഷണിയും കൂടി മുഴക്കി. “ഇത് നിനക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണ്. ഇനി നീ ഞാന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ നിന്‍റെ മകളെ  ഇത് പോലെ നിന്‍റെ മുന്‍പിലിട്ടു നശിപ്പിക്കും. എന്‍റെ ഗ്യാങ്ങിലുള്ളവരുടെയെല്ലാം കഴപ്പ് തീര്‍ക്കാനുള്ള ഒരു കളിപ്പാവയാക്കി നിന്‍റെ മകളെ ഞാന്‍ മാറ്റും. അത് നിനക്ക് കാണണം എന്നുണ്ടെങ്കില്‍ എനിക്കെതിരെ കളത്തിലിറങ്ങിക്കോ.”

അന്നത്തെ ആ സംഭവത്തിന്‌ ശേഷം ഹീരയുടെ അമ്മ എന്നോട് മിണ്ടിയിട്ടില്ല. ഹീരയ്ക്കും എന്നോട് വെറുപ്പായി.

ജോലി ഇട്ടെറിഞ്ഞിട്ടു എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് ഞാന്‍ ആലോചിച്ചപ്പോഴേക്കും നിരവധി ആരോപണങ്ങള്‍ എന്‍റെ മേലേക്ക് ചാര്‍ത്തപ്പെട്ടു കഴിഞ്ഞിരുന്നു. അവസാനം ഡീപ്രൊമോഷന്‍ തന്നു എന്നെ ഒരു ഡ്രൈവര്‍ ആക്കി ഇവിടേയ്ക്ക് മാറ്റി.

എല്ലാം ദാദ ഭായിയുടെ കളി ആയിരുന്നു. acpയുടെ ഡ്രൈവര്‍ ആയി ചാര്‍ജ് എടുത്തില്ലെങ്കില്‍ എന്‍റെ ഹീരയെയും അവളുടെ അമ്മയെയും വീണ്ടും അത് പോലെ ചെയ്യുമെന്ന് ഭീഷണി . ക’മ്പി’കു’ട്ട’ന്‍’നെ’റ്റ്അയാളുടെ ഭീഷണിക്ക് എനിക്ക് വഴങ്ങേണ്ടി വന്നു. പക്ഷെ അത് കൊണ്ട് ചില കാര്യങ്ങള്‍ എനിക്കറിയാന്‍ പറ്റി. acpയും ദാദാ ഭായിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി. പിന്നെ അവരുടെ കൂടെ ഒരു അടിമയെപ്പോലെ നടന്നു ദാദാ ഭായി എന്ന അണ്ടര്‍ വേള്‍ഡ് കിങ്ങിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടുകയായിരുന്നു ഇത്രയും നാള്‍. പക്ഷെ അന്ന് അപ്രത്യക്ഷനായ ദാദാ ഭായിയെ പിന്നൊരിക്കലും കണ്ടെത്താന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എനിക്ക് കഴിഞ്ഞില്ല. പക്ഷെ അന്ന്.”

“അന്നെന്താ സംഭവിച്ചത്?” മേഡം ചോദിച്ചു.

“അന്ന് ഹീരയുടെ അമ്മ എനിക്ക് വേണ്ടി വാതില്‍ തുറന്നു. ഒരു നവ വധുവിനെപ്പോലെ എന്നെ പരിചരിച്ചു. ഭക്ഷണം തന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരേ കട്ടിലില്‍ ഞങ്ങള്‍ കിടന്നുറങ്ങി.”

“അതെന്തു കൊണ്ടാണെന്ന് നിങ്ങള്‍ ചോദിച്ചില്ലേ?”

“ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ ഞാന്‍ എല്ലാം മറന്നു പോയി.”

“ഹം.. എന്നിട്ട്.”

“രാത്രി വൈകി acp മേഡത്തിന്‍റെ ഫോണ്‍ വന്നപ്പോഴാണ് ഞാന്‍ എണീറ്റത്. അവരുടെ സ്വരം വല്ലാതെ ചിലമ്പിച്ചിരുന്നു. അനി നീ മരിച്ചു പോയെന്നാ അവര്‍ പറഞ്ഞത്.”

“ഹ്മം..”

Leave a Reply

Your email address will not be published. Required fields are marked *