ഞാൻ: മൂന്നുപേർ. അതൊന്നും ഓര്മിപ്പിക്കല്ലേ വിജി.
വിജി : നിനക്ക് വിഷമമുണ്ടോ ? സാരമില്ലന്നെ ഒക്കെ നമ്മുക്ക് ശെരിയാക്കിയെടുക്കാം.
ഞാൻ : എല്ലാവരും എന്നെ ഒരു ദുഷിച്ച സ്ത്രീയായി കാണുന്നുണ്ടാകും. സ്വന്തം കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ടെറിഞ്ഞുപോയവൾ. പക്ഷെ ഞാനെന്തു ചെയ്യാനാ. രണ്ടു പേരെയും ഒരേ സമയം ഞാൻ എങ്ങനെ വിഷമിപ്പിക്കാതെ കൊണ്ടുപോവും. എനിക്ക് വേണ്ടി നബീൽ മരിക്കാതിരിക്കാൻ വേണ്ടി ഞാൻ ഇറങ്ങിവന്നത്.
എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാടി വീണു. വിജിക്ക് എന്നെ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു അതു എങ്ങനെയെന്നറിയാതെ അവൾ കുഴഞ്ഞു.
വിജി : ഹേയ് ഷെമി നീ കരയല്ലേ. ചെ.. ഞാനൊരൊന്നു ചോദിച്ചിട്ട…. ഒന്നുമില്ലടി നീ ചെയ്തതാ ശെരി.. കരയല്ലേ… കണ്ണ് തുടക്ക്…
ഞാൻ കണ്ണുതുടച്ചെങ്കിലും കണ്ണുനീർ വന്നു കൊണ്ടിരുന്നു. വിജി എന്റെയടുത്തേക്കു ചേർന്നുകിടന്നു. എന്റെ വയറിൽ കൈവെച്ചു. എന്റെയടുത്തേക്കു ചേർന്ന് കിടന്നപ്പോൾ ഒരിളം ചൂട് എന്നിലേക്ക് പകർന്നു തരുന്നതുപോലെ.
വിജി : നീയെല്ലാം മറന്നേക്കൂ. ഇനി ഇതാണ് നിന്റെ ലോകം. ഞങ്ങളൊക്കെയുള്ള ഈ ലോകം. ഇതു നിന്റെ പുതിയ ജീവിതമാണ്.