“…അയ്യോ അവൻ അത് കഴിച്ചോ…..ഇവിടെ ഉണ്ടല്ലോ എന്ന് വിചാരിച്ചാ സഫ്നയുടെ ബിരിയാണി ഓഫർ വേണ്ടാന്ന് വച്ചത്…”.
“…അതാണ്…പെൺ ബുദ്ധി മുൻ ബുദ്ധി എന്ന് പറയുന്നത്……ഇപ്പൊ മനസ്സിലായോ….”. സഫ്ന വലിയ കാര്യമായി ഉരുട്ടി പറഞ്ഞു.
“…അല്ലാ സഫ്ന…..പിൻ ബുദ്ധി എന്നല്ലേ…..”.
“…അത് നിങ്ങൾ മെയിൽ ഷോവനിസ്റ്റുകൾക്ക്……ഞങ്ങൾക്ക് അങ്ങനെയല്ല…..”. സഫ്ന ചുണ്ട് വക്രിച്ച് പറഞ്ഞു.
“…അയ്യോ നിങ്ങൾ തല്ലുകൂടാതെ…..നിങ്ങൾ രണ്ടു പേരും പോയി കഴിച്ചിട്ട് വരൂ….”. റീത്ത ഇടപ്പെട്ടു.
റീത്തയുടെ ഇടപെടൽ ഞങ്ങളിൽ ചിരിയുയർത്തി. ഞങ്ങൾ മൂന്ന് പേരും കുറെ നേരം സംസാരിച്ചും തമാശക്ക് വഴക്കടിച്ചും സമയം കളഞ്ഞു.
സൂര്യൻ അസ്തമിക്കാറായി.
രാത്രി ഹോസ്പിറ്റലിൽ ആര് നിൽക്കും എന്ന ചിന്തയായി. റീത്തയുടെ കൂടെ സഫ്നക്ക് നിൽക്കണമെന്നുണ്ടെങ്കിലും പക്ഷെ അവളുടെ വീട്ടിലെ സാഹചര്യം അതിനനുവദിക്കുന്നുണ്ടായിരുന്നില്ല. അവളുടെ മൂത്ത പെങ്ങളുടെ പ്രസവത്തോടനുബന്ധിച്ച് ഉമ്മയും അമ്മാവനും ഗൾഫിലേക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലുള്ളത് അസുഖം ബാധിച്ച് കിടപ്പിലായ ഉപ്പയുടെ ഉമ്മയും, അമ്മാവന്റെ ഭാര്യയുമാണ്. ഇതാണവളെ വല്ലാതെ കുഴപ്പിച്ചിരുന്നത്. സമയം വളരെ എടുത്തതാണ് സഫ്ന തന്റെ പ്രശ്നത്തെ അവതരിപ്പിച്ചത്. ഇതിന് പരിഹാരമായി വെറും നിമിഷങ്ങൾകൊണ്ട് ഞാൻ റീത്തയുടെ കൂടെ നിൽക്കാമെന്ന് പറഞ്ഞവളെ ആശ്വസിപ്പിച്ചു.
ഒരു നിമിഷം പോലും ഇടവേള നൽകാതെ റീത്തയും സഫ്നയും സംസാരിച്ച് എന്റെ മനസ്സിലെ ചിന്തകളെ പരിപോഷിപ്പിച്ച് കൊണ്ടിരുന്നു. അനേകം ദിവസ്സങ്ങളായി എന്തെന്നറിയാത്ത അലട്ടൽ ഇവരുടെ നിഷ്കളങ്കമായ സംസാരത്തിൽ അലിഞ്ഞില്ലാതെയായി. മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം. സത്യത്തിൽ ഈ ആക്സിഡന്റ് കൊണ്ട് ശരിക്കും പ്രയോജനം എനിക്ക് തന്നെയല്ലേ. ഈ ലോകത്ത് പൈസ്സ കൊണ്ടളക്കാൻ പറ്റാത്തതും വാങ്ങാൻ സാദ്ധിക്കാത്തതും ആയതിൽ ഒന്നു തന്നെയല്ലേ ഈ മനസുഖം. അതിവിടെ കിട്ടിരിക്കുന്നു എന്നത് മാത്രമല്ല അതിനുപരിയായി നല്ലൊരു സൗഹൃദവും ഇവരിൽ നിന്ന് ലഭിച്ചിരിക്കുന്നു. മനസ്സിന്റെ ആഴിയിൽ സന്തോഷം പതിയെ നിറയുന്നു.
പെട്ടെന്നായിരുന്നു സഫ്നയുടെ ഫോണിൽ അവളുടെ വീട്ടിൽ നിന്ന് വിളി വന്നത്.
“….എന്താ….വല്ല്യാമ്മീ….”.