“…….ഞാൻ പുറത്ത് നിൽക്കാം….വല്ല്യാമ്മീ…ഉള്ളിൽ നിന്നൊള്ളൂ….”. ഞാൻ പുറത്തേക്കിറങ്ങാൻ ഭാവിച്ചു.
ഞാൻ പുറത്തിറങ്ങി മഴകൊള്ളണ്ട എന്ന് മനസ്സിൽ തോന്നിയതുകൊണ്ടാകാം അവർ ഉള്ളിലേക്ക് കയറി. വാതിലടക്കാത്ത കാരണം എനിക്ക് പിന്തിരിഞ്ഞ് നിൽക്കുന്ന അവരുടെ മുൻവശം കോരിച്ചൊരിയുന്ന മഴയിൽ നനയുകയായിരുന്നു.
“…ഞാൻ പറയുന്നത് കൊണ്ട് തെറ്റുദ്ധരിക്കരുത്………ഈ സ്ഥലം അത്ര നന്നല്ല..കണ്ടമാനം ക്രിമിനൽസ് ഉള്ള ഏരിയയാണ്….വഴിയിലാണെങ്കിൽ ആരും ഇല്ല……..വല്ല്യാമ്മീ…ഇങ്ങനെ നിൽക്കാതെ വാതിലടക്കൂ…പ്ലീസ് …”.
എന്റെ ശബദ്ധത്തിൽ അൽപ്പം ദയനീയത കലർന്നിരുന്നു. കാരണം വിജനമായ ഈ പ്രദേശത്ത് ക്രിമിനൽസിന്റെ കയ്യിൽ ഇങ്ങനെ ഒരു സ്ത്രീയെ കിട്ടിയാൽ എന്താണുണ്ടാകുക എന്നത് ഊഹിക്കാൻ കഴിയാവുന്നതേ ഉള്ളു. എന്തായാലും വല്ല്യാമ്മീ അൽപ്പം ഉള്ളിലേക്ക് കയറി നിന്നു. ഞാൻ അവരുടെ ദേഹത്ത് സ്പർശിക്കാതെ വാതിൽ അടക്കാൻ നോക്കിയെങ്കിലും അവരുടെ മുൻവശം തട്ടുന്നതിനാൽ എനിക്ക് അപ്രാപ്ര്യമായിരുന്നു. ഞാൻ വീണ്ടും പുറകിലേക്ക് ചാരി നിന്ന് കൈയ്യെത്തിച്ചു. ഇത്തവണ വല്ല്യാമ്മീ എന്നിലേക്ക് ചേർന്ന് നിന്നതിനാൽ വാതിലടക്കാൻ സാധിച്ചു. ഉള്ളിലെ നിന്ന് കുറ്റിയിട്ട് ഞാനൊന്ന് ആശ്വാസത്തോടെ നിശ്വസിച്ചു.
“…കാലം നല്ലതല്ല….വല്ല്യാമ്മീ…..നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ സഫ്നയുടെ അടുത്ത് ഉത്തരം പറയേണ്ടത് ഞാനാ…അതാ ടെൻഷൻ….”.
“…അതിനൊന്നും സംഭവിച്ചില്ലല്ലോ…ആദി……..”. വല്ല്യാമ്മീ എന്നോട് പറഞ്ഞു.
ആദ്യമായാണ് വല്ല്യാമ്മീ എന്നോട് സംസാരിക്കുന്നത്. ഞാൻ ശരിക്കും സ്തംഭിച്ച് പോയി. നിശ്ശബ്ദത പേറുന്ന അവരുടെ സാമിപ്യം സത്യത്തിൽ എനിക്ക് നീരസം ഉണത്തിരുന്നെങ്കിലും ഇപ്പോൾ പെട്ടെന്നത് മാറിരിക്കുന്നു എന്നത് ഞാൻ മനസ്സിലാക്കി. എന്തോ അവരുടെ പ്രായത്തെ കരുതിയായിരിക്കാം ആ മാറ്റാമെന്ന് ഞാൻ സ്വയം കരുതി.
കനത്ത മഴ തുള്ളിക്കൊരു കുടം എന്ന പോലെ തകർത്ത് പെയ്യുകയായിരുന്നു. ഹൈദരാബാദിന്റെ മണ്ണിന്റെ പ്രിത്യേകത കാരണം മഴയിൽ പെട്ടെന്ന് വെള്ളം കയറുമായിരുന്നു. അതിവിടെയും സംഭവിച്ചിരിക്കുന്നു. വഴിയിൽ മുട്ടൊപ്പം വെള്ളം നിറഞ്ഞിരിക്കുന്നു.
“…വല്ല്യാമ്മീ…മഴ വെള്ളം വഴിയിൽ ഉയർന്ന് വരികയാണല്ലോ….പെട്ടെന്നൊന്നും പോകാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നാ തോന്നുന്നേ….”.