“…വല്ല്യാമ്മീ..മഴ നിൽക്കുന്ന ലക്ഷണമില്ല…..എന്റെ ഒപ്പം ബൈക്കിൽ കയറുമെങ്കിൽ , നമുക്കതിൽ പോകാം….”.
നിസ്സഹായത്തോടെ അവർ തലയാട്ടി. അങ്ങനെ അതിനും അവർ സംസാരിക്കാത്തതിൽ എനിക്ക് എന്തോ അതിന് വലിയ നീരസം തോന്നിയില്ല. ഞാൻ ബാഗ് മുന്നിലേക്കിട്ട് ബൈക്കിനടുത്തേക്ക് വേഗത്തിൽ ഓടി. സ്റ്റാൻഡിൽ നിന്നെടുത്ത് വണ്ടി സ്റ്റാർട്ടാകുബോഴേക്കും വല്ല്യാമ്മീയും ഓടി വന്നു. സ്പോർട്ട്സ് ബൈക്കായതിനാൽ അവർ കയറാൻ നന്നേ ബുദ്ധിമുട്ടി. രണ്ടുകാലും ഒരു വശത്തേക്കിട്ടാണ് അവരിരുന്നത്. ഞാൻ വണ്ടി ശ്രദ്ധാപൂർവ്വം മുന്നോട്ടെടുത്ത് ഓടിച്ചു.
കുറച്ച് ദുരം പോയിക്കഴിഞ്ഞപ്പോൾ കലുങ്കിന്റെ പണികാരണം വഴി ബ്ലോക്കായികിടക്കുന്നു. എന്ത് വരട്ടെ എന്ന വിചാരിച്ച് വലത് വശത്തേക്കുള്ള വഴിയിലേക്ക് വണ്ടി തിരിച്ചു. സ്പോർട്ട്സ് ബൈക്കിന്റെ പുറകിലെ സീറ്റ് വളരെ ഉയർന്നതിനാൽ പുറകിലിരിക്കുന്ന വല്ല്യാമ്മീയുടെ ശരീര ഭാരം മുഴുവനും എന്റെ മേലേക്കായി. അതിനാൽ വളരെ ബുദ്ധിമുട്ടിയാണ് ഞാൻ വണ്ടിയോടിച്ചിരുന്നത്. എന്നിലേക്ക് ഭാരം മുഴുവനും വരുന്നത് കണ്ട പാവം വല്ല്യാമ്മീ സൈറ്റിന്റെ പുറകിലേക്ക് നിരങ്ങിയിരിക്കാൻ നോക്കിയതും എനിക്ക് ബാലൻസ് തെറ്റി ബൈക്ക് വെട്ടിയതും ഒപ്പമായിരുന്നു. വഴിയരികിൽ കിടന്ന മുനയുള്ള എന്തിലോ വല്ല്യാമ്മീയുടെ പർദ്ദ കുരുങ്ങി വലിഞ്ഞ് കീറി. വളരെ പതുക്കെയായതിനാൽ എനിക്ക് പെട്ടെന്ന് ബാലസ്സ് കിട്ടിയെങ്കിലും ആ ഉലച്ചിലിൽ വല്ല്യാമ്മീ ബൈക്കിൽ നിന്ന് മറിഞ്ഞ് വീണതും ഒപ്പമായിരുന്നു.ഞാൻ വണ്ടി പെട്ടെന്ന് നിർത്തി ഇറങ്ങി അവരെ പിടിച്ചെഴുന്നേല്പിച്ചു.
പ്രായമായ അവരെ വീഴ്ത്തിയിട്ടതിൽ എനിക്ക് വല്ലാത്ത മനസ്താപം തോന്നി. അപ്പോഴേക്കും മഴ പൂർവ്വാധികം ശക്തി പ്രാപിച്ചിരുന്നു.അവിടെ അടഞ്ഞ് കിടക്കുന്ന ഒരു കട ഒഴിച്ച് ആ പരിസരം വിജനമായി കടക്കുകയായിരുന്നു. ഈ മഴയത്ത് വണ്ടിയോടിക്കാൻ അസാദ്ധ്യമായതിനാൽ ഞാനവരുടെ കൈപിടിച്ച് കടയിലേക്ക് ഓടി. അടഞ്ഞ് കിടക്കുന്ന കടയുടെ മുന്നിൽ ചെറിയ പെട്ടികൂട് പോലെ ടെലിഫോൺ ബുത്തുണ്ടായിരുന്നു.
ആ ടെലിഫോൺ ബൂത്തിന്റെ വാതിലിൽ വലിച്ചു. ചെറിയ ബലം പ്രയോഗിക്കേണ്ടി വന്നെങ്കിലും ഒടുവിലത് തുറന്നു. ഞാൻ വേഗത്തിൽ ഉള്ളിലേക്ക് കയറി. തോളിലെ ബാഗ് ടെലിഫോൺ ഇരിക്കുന്നതിന്റെ അടിയിലേക്ക് വച്ച് ഒതുങ്ങി നിന്നു. വല്ല്യാമ്മീ ഉള്ളിലെ സ്ഥല സൗകര്യത്തിന്റെ കുറവ് മൂലം അകത്തേക്ക് കയറാൻ മടിച്ച് നിന്നു. ഞാൻ അവർക്ക് കയറാനായി മാക്‌സിമം ഒതുങ്ങിനിന്നു. കനത്ത മഴകൊണ്ടവർ അപ്പോഴും കയറാൻ മടിച്ച് അതേപോലെ തന്നെ നിൽക്കുന്നു.