ഷാംപൂ ചെയ്തു പരാതിയിട്ട മുടി ഇടക്കൊക്കെ എന്റെ മുഖം തഴുകി കാണു പോകുന്നുണ്ടായിരുന്നു…. ദേഹത്ത് നിന്നും ഏതോ കൂടിയ സ്പ്രേയുടെ മണവും…… ചാർജൊക്കെ എടുത്തിട്ട് ഫയലുകളൊക്കെ ഒന്ന് മറിച്ചു നോക്കിയിരുന്നു….
ഒരു പതിനൊന്നര ആയപ്പോ അശോകേട്ടൻ വന്നു പറഞ്ഞു വാ സാറെ ഒരു ചായ കുടിച്ചിട്ട് വരാം… ഈ വാതുക്കൽ ഒരു കടയുണ്ട്….നോക്കിയപ്പോ അശോകേട്ടന്റെ കൂടെ ഓഫീസിലെ അടുത്ത പുരുഷ പ്രജ കൂടെ ഉണ്ട്…. പേര് അസീസ്, റെയിൽവേ സ്റ്റേഷന് അടുത്താണ് വീട്…അവരോടൊപ്പം ചായ കുടിക്കാൻ പുറത്തേക്കിറങ്ങി …. ഓഫീസിന്റെ തൊട്ടടുത്ത് തന്നെയാണ് രാഘവേട്ടന്റെ ചായക്കട ….ചായയതും, മുറുക്കാനും സ്റ്റേഷനറിയും ഒക്കെയായി ഈ നാട്ടിൻപുറത്തെ ഒരു മിനി സൂപ്പർ മാർക്കറ്റ് ….ചായക്കടയിലേക്ക് കയറുമ്പോ ഒരു മനുഷ്യൻ മുറുക്കാൻ ചവച്ചുകൊണ്ടു പുറത്തേക്കിറങ്ങുന്നു….അടുത്തുകൂടി കടന്നു പോയപ്പോ മദ്യത്തിന്റെ രൂക്ഷ ഗന്ധം…..മുകഹത്തെക്കൊന്നു സൂക്ഷിച്ചു നോക്കി…പരിചയമുള്ളതുപോലെ … മുന്നിലേക്ക് നടന്നപ്പോളാണ് പുറകിൽ നിന്നും ആ വിളി…. “ഒന്ന് നിന്നേ”…. നിന്നിട്ടു തിരിഞ്ഞു നോക്കി …. സത്യൻ ….ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗമെന്നോണം കൂടെ നടന്നവൻ….ഒരിക്കലും പിരിയില്ലെന്നു കരുതിയ പ്രിയപ്പെട്ട കൂട്ടുകാരൻ…. അവനുമെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു….. “എടാ മനൂ… നീ….” അവൻ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു….ഞാൻ ഇന്നിവിടെ വന്നു ജോയിൻ ചെയ്തു …. നീ എവിടാ? എന്താ പരിപാടി….. ഞാൻ ഇവിടെ…………ൽ ക്ലാർക് ആണ് …. ഇവിടെ അടുത്ത് തന്നെ യാണ് താമസം ….ഒറ്റ നില്പിൽ കുറെ വിശേഷങ്ങൾ……” നീ ചായ കുടിച്ചിട്ട് വാ … ഞാൻ ഓഫീസിലുണ്ടാവും…. ” ഇതും പറഞ്ഞു അവൻ മുന്നോട്ടു നടന്നു….
ചായക്കടയിലേക്ക് കയറി ചെന്നപ്പോ അശോകേട്ടൻ എന്നോട് ചോദിച്ചു, സത്യൻ സാറിനെ സാറിനെങ്ങനെ അറിയാം??? അവനെന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു….. അതൊക്കെ പതുക്കെ പറയാം… ഞാൻ ഉള്ളിൽ നിന്ന് തികട്ടി വന്ന തേങ്ങൽ അടക്കിക്കൊണ്ടു മെല്ലെ പറഞ്ഞു….. അശോകേട്ടൻ തുടർന്നു… ; സർവീസിൽ കയറിയിട്ട് ഇതുവരെ മൂന്നു സസ്പെന്ഷൻ, സ്ഥലം മാറ്റങ്ങൾ,.. ആകെപ്പാടെ പ്രശ്നമാണ്… ഇപ്പോ വീടിനടുത്തു കിട്ടിയത് ഏതോ എം.എൽ.എ പറഞ്ഞിട്ടാണെന്ന കേൾക്കുന്നേ….., എനിക്ക് മനസിലായി ആരാണ് ആ എം.എൽ.എ എന്ന് ..