യൂറോപ്പിന്റെ
തെക്ക് തീരത് ഉൾക്കടലിൽ എത്തി…
ആ സമയത്താണ്..
കടലിൽ ഒഴുകിനടക്കുന്ന ആ ശവപ്പെട്ടി സുൽത്താന്റെ കണ്ണിൽ പെട്ടത്…
വെറുമൊരു ശവപ്പെട്ടി കടലിൽ ഒഴുക്കിനടക്കുന്നത് കണ്ടപ്പോൾ ആദ്യം കൗതുകം മാണ് തോന്നിയത് സുൽത്താന്..
പക്ഷേ പിന്നീട് ചിന്താ പോയത് സുൽത്താന്…
ഈജിപ്റ്റിൽ മരണപെടുന്നവരുടെ ശവങ്ങൾ കല്ലറകൾ തീർത്തും ശവപെട്ടികളിലാക്കിയും അമൂല്യങ്ങളായ രത്നങ്ങൾ സുഗന്ധദ്രവ്യങ്ങൾ.. അങ്ങനെ വിലമതിക്കനാവാത്ത പലതും ശവപെട്ടിയിലും കല്ലറകളിലുമാക്കി കുഴിച്ചിടുമെന്ന്..
സുൽത്താന്റെ ചിന്താ ആ വഴിക്കാണ് പോയത്..
അപ്പോൾ ആണെങ്കിൽ ഈജിപ്റ്റിൽ
മഹാപ്രളയം സംഭവിച്ച സമയമായിരുന്നു..
ശവകൂടിരങ്ങൾ വരേ ഒലിച്ചുപോയ സമയം കടലിലേക്ക്…..
അപ്പോൾ തീർച്ചയായും ആ ശവപ്പെട്ടിയിൽ
വിലമതിക്കാൻ കഴിയാത്തത് പലതും
ഉണ്ടാവുമെന്ന ചിന്താ തന്നെയാണ്
ആ ശവപ്പെട്ടി സുൽത്താൻ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചതിന് കാരാണം…
അവസാനം സുൽത്താൻ ആ ശവപ്പെട്ടി പടയാളികളുടെ സഹായത്തോടെ കപ്പലിലേക്ക് അടുപ്പിച്ചു..
ആ ശവപ്പെട്ടി കപ്പാലിലേക്ക് വലിച്ചു കേറ്റുംതോറും കപ്പൽ കടലിനടിയിലേക്ക് താഴുവാൻ തുടങ്ങി…
… ഇതൊന്നുമറിയാതെ അവർ ആ ശവപ്പെട്ടി കപ്പലിൽ കേറ്റി.. തുറക്കുവാൻ ശ്രമിച്ചു..