“വേറൊന്നുമല്ല, ആ ഇളയ ചെക്കനില്ലേ, അവനു ബാംഗ്ലൂരിൽ നഴ്സിങ്ങിന് അഡ്മിഷന് ശ്രമിക്കുകയാണ്. ഡൊനേഷൻ കുറഞ്ഞത് ഒരു ഏഴെട്ടു ലക്ഷമെങ്കിലും വേണ്ടി വരും. കഴിഞ്ഞ ദിവസം അവൾ കുറച്ചു സ്വർണ ഉരുപ്പടിയും കൊണ്ട് വന്നിട്ട് അഞ്ചു ലക്ഷം ചോദിച്ചു. ഉരുപ്പടി അവളുടെ അമ്മയുടെയും അവളുടെയുമാണ്, ഏകദേശം ഒരു ഏഴെട്ടു പവൻ വരും, രണ്ടു ലക്ഷത്തിനു ഒരു നയാപൈസ കൂടുതൽ കൊടുക്കാൻ പറ്റില്ല.” “എന്നിട്ടച്ചായൻ എന്തോ പറഞ്ഞു?” നോബിൾ ആകാംക്ഷയോടെ ചോദിച്ചു. “നമ്മൾ കൊതിക്കുന്ന ചരക്കാണെങ്കിലും അഞ്ചാറു ലക്ഷമൊക്കെ എടുത്തു വീശാൻ പറ്റുമോ? പണ്ടം മുതലാകില്ല, ഞാനൊന്ന് നോക്കട്ടെ എന്ന് പറഞ്ഞു”. അത് മതി, നോബിൾ തലയാട്ടി. അപ്പൊ എന്താ പരിപാടി ? നോബിൾ തന്റെ വക്കീൽ ബുദ്ധി പുറത്തെടുത്തു. “അച്ചായാ ഞാനൊരു കാര്യം പറയാം, കാര്യമെന്താക്കെ പറഞ്ഞാലും അഞ്ചാറു ലക്ഷം രൂപയാ. മടക്കി കിട്ടാനുള്ള സാധ്യത സ്വാഹാ. അവര് താമസിക്കുന്നത് സ്വന്തം വീടാണോ? ആണെങ്കിൽ അതിന്റെ പ്രമാണം കൂടി ഈടു വാങ്ങു. അത് നമ്മുടെ കൈയിലിരിക്കട്ടെ. അവളെ വിട്ടു കളയരുത്, ഒരു കടപ്പാട് ഉണ്ടാക്കിയെടുക്കുന്നതു നമ്മുടെ കാര്യങ്ങൾക്കു ഗുണം ചെയ്യും. എന്നിട്ടു ചോദിച്ച പൈസ കൊടുക്കാം”. “പിന്നെ?” മാത്യു സാർ ഉദ്വേഗത്തോടെ ചോദിച്ചു. “പിന്നെന്താ, അത് തിരിച്ചെടുക്കേണ്ട സമയം വരും അപ്പോൾ പിടിക്കാം, നോബിൾ ആത്മവിശ്വാസത്തോടെ പറഞ്ഞു. അപ്പൊ ഞാനീ അഞ്ചു ലക്ഷവും കൊടുക്കണം ? മാത്യു സാർ ഒന്ന് കെറുവിച്ചു. പിന്നല്ലാണ്ട്, പ്രമാണം നിങ്ങളല്ലേ വാങ്ങി വയ്ക്കുന്നത്,
സുജയുടെ കഥ-2 മുതല്‍ 5 വരെ
Posted by