രാത്ര സൗമ്യ പുറത്തിറങ്ങി. പിന്നെ മൊബൈൽ എടുത്തു ഏതോ ഒരു നമ്പറിൽ അമർത്തി. ഹായ് സൗമ്യ നീഎവിടെയാ.. പകലൊക്കെ മൊബൈൽ സ്വിച്ച് ഓഫായിരുന്നല്ലോ. രാജേഷ് ഞങ്ങളിപ്പോൾ അച്ഛന്റെ ഗ്രാമത്തിലാ പാലക്കടവിൽ ഒരാഴ്ച കഴിഞ്ചേ മടക്കമുണ്ടാകൂ. ഞാൻ വിളിക്കാം. ഓകെ. ഗുഡ്നൈറ്റ്. സൗമ്യയുടെ കോളേജ് മേറ്റാണ്. രാജേഷ്. രണ്ടാളും തമ്മിൽ സ്നേഹത്തിലാണ്.
ഒരു ജോലി കിട്ടിക്കഴിഞ്ഞ് കല്യാണം എന്നാണവരുടെ ഭാവി പരിപാടി. പഴയ തറവാടിന്റെ മുകൾ നിലയിലെ ഒരു മുറി ലൈബ്രറിയാണ്. ദേവരാജന്റെ അച്ഛൻ ഒരു സ്കൂൾ അദ്ധ്യാപകനും പുസ്തക പ്രേമിയുമായിരുന്നു. അദ്ദേഹം ഉണ്ടാക്കിയതാണ് ലൈബ്രറി. പകൽ സമയം സൗമ്യ ലൈബ്രറിയിൽ പോയിരുന്നാണു്ഠിക്കാറ്. ജനൽ തുറന്നിട്ടാൽ പാടത്തു നിന്നും, പുഴയിൽ നിന്നും വീശുന്ന നല്ല കുളിർതെന്നലിന്റെ തലോടലുമേൽക്കാം. അന്ന് പാലക്കടവ് ശിവക്ഷേത്രത്തിൽ ഉത്സവമായിരുന്നു.ദേവരാജന്റെ അമ്മയുടെ നിർബ്ദ്ധം കാരണമാണ്. സാവിത്രി ഉത്സവത്തിനും പോകാൻ തീരുമാനിച്ചത്. കഥകളൊന്നും അമ്മയോടു പറഞ്ഞിരുന്നില്ല. ഞാൻ വരുന്നില്ല. എനിക്കു പഠിക്കാനുണ്ട്.
സൗമ്യ പറഞ്ഞു. മോളെ നീ വാതിലുകളെല്ലാം അടച്ച് അകത്തിരുന്നോണം. അതെന്തിനാ അമെ ഇപ്പോഴത്തെ കാലം മോശമാണെന്നറിയാമല്ലോ. എനിക്കറിയാം അമ്മേ. ഗോമതിയമ്മയും സാവിത്രിയും രമ്യയും ക്ഷേത്തിലേയ്ക്കുപോയി. സരസ്വതി രാവിലെ തന്നെ പോയിരുന്ന, തറവാട്ടിൽ സൗമ്യ ഒറ്റയ്ക്കായി. അവൾ ലൈബ്രറിയിൽ പോയിരുന്ന് രാജേഷിനെ ഫോണിൽ വിളിച്ച് കുറച്ചുനേരം സംസാരിച്ചു. മതി. എനിക്കു പഠിക്കാനുണ്ട്. കിന്നരിച്ചോണ്ടിരുന്നാൽ പരീക്ഷയ്ക്കു പൊട്ടും. അവൾ പറഞ്ഞു. നീ തനിച്ചേ ഉളെള്ളങ്കിൽ ഞാനങ്ങോട്ടുവരാം. അയ്യോടാ. അപൂതി മനസിൽ വെച്ചാമതി.
സുമംഗലി 1
Posted by