ഞാന്‍ അവളുടെ മുടിയിലും പുറത്തും തഴുകി. “കരയാതെ, എനിക്കും വിഷമം ഉണ്ട്. പക്ഷേ എന്താ ചെയ്യാ, പോയല്ലേ പറ്റൂ.” ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അവള്‍ മുറുകെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു. ആല്‍മര ചുവട്ടിലെ മണിയടി ഉച്ചസ്ഥായിയില്‍ ആയി. അതിനൊപ്പം അവളുടെ കേട്ടിപ്പിടിത്തതിന്റെ മുറുക്കവും കൂടി. പെട്ടെന്ന് അവളുടെ കൈകള്‍ അയഞ്ഞു, അവള്‍ എന്നെ വിട്ടു. എന്‍റെ മുഖത്ത് കുറെ കുറെ ഉമ്മകള്‍ തന്നു. എന്‍റെ ചുണ്ടില്‍ അമര്‍ത്തി ഉമ്മ വച്ചു. കണ്ണീര്‍ തുടച്ച് കൊണ്ട് അവള്‍ ആല്‍മര ചുവട്ടിലേക്ക് ഓടി. ഞാന്‍ കടത്തിണ്ണയില്‍ നിന്നു. അവിടെ പൂജ അവസാനിച്ചിരിക്കുന്നു. ആളുകള്‍ പ്രസാദം വാങ്ങുകയാണ്. ചന്ദനവും കുങ്കുമവും ലഡുവും ഒക്കെയാണ് പ്രസാദം.
“സാര്‍ എന്താ ഇവിടെ നില്‍ക്കുന്നേ, പ്രസാദം വാങ്ങുന്നില്ലേ” ഞാന്‍ സ്വപ്നലോകത്ത് നിന്നും ഉണര്‍ന്നു. ഒരു മധ്യവയസ്ക്കന്‍ ആണ് മുന്നില്‍. പിന്നില്‍ ഏതാനും പേര്‍. ആണുങ്ങളും പെണ്ണുങ്ങളും. കൂട്ടത്തില്‍ അവളും. “ഞാനാണ് സാര്‍ നിങ്ങളുടെ ജോലി സ്ഥലത്തിന്‍റെ തൊട്ടപ്പുറത്ത് താമസിക്കുന്നത്. എന്നും രാവിലെ ജോലിക്ക് പോകുന്ന കാരണം ഇത് വരെ കണ്ടു മുട്ടിയിട്ടില്ല. ഇത് എന്‍റെ ഭാര്യ, എന്‍റെ മക്കള്‍” എല്ലാവരും നമസ്കാരം പറഞ്ഞു. ഞാന്‍ തിരിച്ചും പറഞ്ഞു. മൂന്ന്‍ പെണ്മക്കളും നാല് ആണ്മക്കളും. ഏറ്റവും ഇളയവളാണ് അവള്‍. മറ്റെല്ലാവരുടെയും കയ്യില്‍ ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ട്. കുട്ടികളുടെ പ്രായം വച്ചു നോക്കുമ്പോള്‍ തീരെ ചെറുപ്പത്തില്‍കമ്പിക്കുട്ടൻ.നെറ്റ് തന്നെ ഇവളുമാരെ കെട്ടിച്ചു വിട്ടിട്ടുണ്ട്. എന്നിട്ടും എന്തേ ഇവളെ ഇതു വരെ കേട്ടിച്ചില്ല? ഉത്തരം ഇല്ലാത്ത ഒരു ചോദ്യമായി അത് അവശേഷിച്ചു. “മോളേ, സാറിന് പ്രസാദം കൊടുക്കൂ” അയാള്‍ പറഞ്ഞു. അവള്‍ വന്നു വിരലില്‍ കുങ്കുമം എടുത്ത് എന്‍റെ നെറ്റിയില്‍ വരച്ചു. ഞാനും ഒരല്പം കുങ്കുമം എടുത്ത് അവളുടെ നെറ്റിയില്‍ തൊടുവിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ ഒരു ലഡ്ഡു എടുത്തു എന്‍റെ വായില്‍ വച്ചു തന്നു. ഞാന്‍ ഒരു ചെറിയ കടി കടിച്ചു. ബാക്കി വന്ന കഷണം അവളുടെ വായില്‍ വച്ചു കൊടുത്തു. ഒഴുകുന്ന കണ്ണീരോടെ അവള്‍ അത് കഴിച്ചു.
“ഞങ്ങള്‍ പോട്ടേ സാറേ” അയാള്‍ പറഞ്ഞു. “ഇനി നാളെ കാണാം.”
“ഞാന്‍ നാളെ തിരിച്ചു പോകും. എന്‍റെ ഇവിടത്തെ ജോലി കഴിഞ്ഞു.” ഞാന്‍ പറഞ്ഞു. അവള്‍ പൊട്ടി തകര്‍ന്നു. പതുക്കെ അവിടെ നിന്ന് വീട്ടിലേക്ക് ഓടി പോയി.
പിറ്റേന്ന് തിരികെ പോകാന്‍ വണ്ടിയില്‍ കയറിയപ്പോള്‍ ഞാന്‍ അവളെ നോക്കി. അവളെ എങ്ങും കണ്ടില്ല. അവളെ അന്വേഷിക്കാമെന്ന് വച്ചാല്‍ അവളുടെ പേര് പോലും അറിയില്ല. എന്നാലും യാത്രയാക്കാന്‍ അവള്‍ വരും എന്ന് ഞാന്‍ കരുതി. വന്നില്ല. കനം തൂങ്ങിയ മനസ്സുമായി ഞാന്‍ തിരികെ പോന്നു. പോരുന്ന വഴിക്ക് അവളെ കുറിച്ചായിരുന്നു ചിന്ത മുഴുവന്‍. തിരികെ എന്നെങ്കിലും ഗ്രാമത്തില്‍ വരണം എന്ന് വച്ചാല്‍ അത് ഇവിടത്തെ സ്ഥിതി വച്ചു നോക്കുമ്പോള്‍ എളുപ്പമല്ല. എന്നാലും എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ കരുതി.
ഞാന്‍ താമസിച്ചിരുന്ന വീട്ടില്‍ ഞാന്‍ എത്തി. നേരം വൈകിയിരുന്നു. വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ എന്തോ ഒരു പ്രത്യേക സുഗന്ധം. ഒരു പെണ്‍മണം. അത് അവളുടെയാണോ? അല്ല. ഇത് അവളുടെ സുഗന്ധമല്ല. പിന്നെ? ചിലപ്പോള്‍ തോന്നിയതാകും. എന്നാലും എന്‍റെ മുറിക്കും മറ്റും എന്തോ ഒരു വ്യത്യാസം. എന്താണ് അത്? മനസിലാകുന്നില്ല! ഒരു പെണ്ണിന്‍റെ സാന്നിധ്യം ഞാന്‍ അറിയുന്നു. ഇനി വല്ല യക്ഷിയുമാണോ? ഒരു കുളി പാസാക്കി ഞാന്‍ വേഗം ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.